Tuesday, December 15, 2015

തട്ടിപ് പോസ്റ്റുകളുടെ" ഷെയർ" മാർക്കറ്റ്‌
 നവ മാധ്യമങ്ങളും ആരോഗ്യതട്ടിപ്പ് പോസ്റ്റുകളും

ഫ്രൂട്ടി ജ്യൂസ്‌ കമ്പനിയുടെ ഒരു തൊഴിലാളി HIV അണുക്കൾ ഉള്ള രക്തം നിർമാണ സമയത്ത് കലര്തിയിട്ടുന്ടെന്നും parle agro നിർമാതാക്കളുടെ ഒരു ഉല്പന്നവും കുറെ നാളതെക്കു കഴിക്കരുതെന്നും ഒരു അറിയിപ്പ് ഒരു വര്ഷം മുൻപാണെന്നു തോന്നുന്നു സോഷ്യൽ മീഡിയയിൽ  പ്രത്യക്ഷപ്പെടത് .ഡല്ഹി പോലീസ് ആണ് ഈ വാർത്ത‍ പുറത്തു വിട്ടത് എന്ന് ആധികാരികമായി പറയുന്ന ഈ വാർത്ത‍  NDTV പോലുള്ള ചാനലുകൾ റിപ്പോർട്ട്‌ ചെയ്തതാണെന്നും പറയന്നുണ്ട്


ഇടയ്ക്കിടയ്ക്ക് ഈ റിപ്പോർട്ട്‌ വീണ്ടും വീണ്ടും ഫെയ്സ് ബുക്ക്‌,WHATS ആപ് തുടങ്ങിയ സോഷ്യൽ മീഡിയ ,നവ മാധ്യമങ്ങൾ എന്നിവയിൽ പൊങ്ങി വരും .

HOAX അഥവാ തട്ടിപ്പ് എന്നിവ ഒരു സാഹിത്യ രൂപം പോലെ നവമാധ്യമങ്ങളിൽ  ബ്രഹുതായി കൊണ്ടിരിക്കുന്നു.  മറ്റു പല രംഗത്തും പോലെ(മാമുകോയ മരിച്ചു എന്നദ്ദേഹം സസുഖം ജീവികുമ്പോൾ വാർത്ത‍ പരതുന്നത് പോലെ എപ്പോഴും അതത്ര നിരുപദ്രവകരമാകണം എന്നില്ല .ഞാൻ മരിചിട്ടില്ല എന്ന് മാമുക്കോയ ഒരാൾ പറയുന്നത് വിശ്വസിക്കണോ അതോ ഇത്രയും പേരുള്ള സോഷ്യൽ മീഡിയ പറയുന്നത് വിശ്വസിക്കണോ എന്ന ഒരു തമാശയും ഇയ്യിടെ കേട്ടു ..) ഇത്തരം ഹോക്സുകൾ ആരോഗ്യ രംഗത്ത്  നിരുപദ്രവകരമായിരിക്കണം എന്നില്ല..
ഉദാഹരണത്തിന് തുടർച്ചയായി ഉപ്പുവെള്ളം കുടിച്ചാൽ എബോള തടയാം എന്ന നൈജീരിയൻ പോസ്റ്റ്‌  വായിച്ചു അത്  പ്രകാരം ചെയ്തു  രണ്ടു പേർ  മരിച്ച സംഭവങ്ങൾ പോലുമുണ്ടായി .പല രൂപത്തിൽ ,ഒറ്റ നോട്ടത്തിൽ തന്നെ അപഹാസ്യവും അവിശ്വസനീയവും എന്ന് മനസ്സിലാകാൻ കഴിയുന്ന സാമാന്യ ബുദ്ധിക്കു നിരകാത്ത അസംബന്ധങ്ങൾ മുതൽ ആധികാരികം എന്നു തോന്നിപികുന്ന "ശാസ്ത്രീയ  വിവരക്കേടുകൾ " വരെ ഇങ്ങനെ പ്രത്യക്ഷപ്പെടാം .വളരെ വലിയ സ്വീകാര്യത ലഭിക്കാവുന്ന  ഇത്തരം പോസ്റ്റുകളിൽ മേമ്പോടിക്ക് mayo ക്ലിനിക്‌ വൃത്തങ്ങൾ ,പോലീസ് വൃത്തങ്ങൾ,ഏതെങ്കിലും പ്രശസ്തനായ പ്രൊഫസർ എന്നിവരെ യഥേഷ്ടം ഉദ്ദരിചിട്ടുണ്ടാകാം    .അതൊക്കെ വാസ്തവമാണോയെന്നു cross check ആർക്ക് നേരം എന്ന ധൈര്യം.
സാധാരണയായി കണ്ടു വരുന്ന  ആരോഗ്യരംഗതെ തട്ടിപ്പ് പോസ്റ്റുകളെ നമുക്ക് ഇങ്ങനെ  തരം തിരിക്കാം
1.ജാഗ്രതൈ .,സൂക്ഷിച്ചില്ലെങ്കിൽ സർവനാശം

ആളുകളെ പേടിപെടുത്തുന്ന ഇത്തരം പോസ്റ്റുകൾ സരവവ്യാപകമായി ഉപയോഗപെടുത്തുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ,നമ്മുടെ ശീലങ്ങൾ  എന്നിവയി ൽ ആസന്നവും ഭയപ്പെടുതുന്നതുമായ അപകടം ആരോപിക്കുന്നു .

ഏറ്റവും ഭയം സൃഷ്ടികുന്ന മരണം ,കാൻസർ  മുതലായ ഭവിഷ്യതുകൾ ആണ് ഇവർക് പ്രിയം.കുട്ടികൾ kinderjoy കഴിച്ചാൽ അതിൽ wax ഉണ്ട് .കാൻസർ വരും എന്ന പോസ്റ്റ്‌ നോക്കുക.ഫുഡ്‌ ഗ്രേഡ് പാരഫിൻ wax  പല ചോക്ലേട്ടുകളിലും ഉണ്ട് ,അത് മനുഷ്യ ശരീരത്തിന് ഗുണകരമോ ആവശ്യമുള്ളതോ അല്ല എന്നത് സത്യം.പക്ഷെ ശാസ്ത്രീയമായ അടിസ്ഥനമൊന്നും ഇല്ലാതെ അവ കാൻസർ ഉണ്ടാക്കും എന്ന് പരതുന്നത് പരിഭ്രാന്തി പരത്താൻ മാത്രമേ സഹായിക്കൂ.ഇതേ വകുപ്പിലാണ് മക് donalds burgerൽ ശുക്ലത്തിന്റെ അംശം കണ്ടെത്തി ,പുഴുക്കളെ അരച്ച് ചേർത്ത ഷാമ്പൂ നിർമാണം എന്നിവയെ പറ്റിയുള്ള പോസ്റ്റുകൾ
മക് donalds പോലുള്ളവയുടെ ഉല്പന്നങ്ങൽകെതിരെയുള്ള ഇത്തരം പോസ്റ്റുകൾ ജങ്ക് ഫാസ്റ്റ് ഫുഡിനെതിരെയുള്ള സ്വാഗതാർഹമായ നീകങ്ങളായി ചിലർ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുനുണ്ട് . എന്നാൽ  യുക്തിക്ക് നിരക്കാത്ത  അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പരക്കെ ഷെയർ ചെയുന്നതിലൂടെയുള്ള ഇത്തരം നീകങ്ങൾ വിപരീത ഫലമാണ് മിക്കപോഴും ഉണ്ടാക്കുക


ഇതേ വകുപ്പിലെ വല്യ ഐറ്റം ആണ് H I V .ഇന്ത്യയിൽ ഏറ്റവും പ്രചാരം നേടിയ  H I V HOAX ആണ് ആദ്യം പറഞ്ഞ ഫ്രൂട്ടി പോസ്റ്റ്‌ ,പല രൂപത്തിൽ ഭാവത്തിൽ അതിപ്പോഴും നമ്മെ ഭയപെടുതുന്നു .
ചിലപ്പോൾ HIV രക്തം SYRINGE വഴി കുത്തി കയറ്റിയ ഓറഞ്ച് വിപണിയിലെത്തി എന്ന ഗമണ്ടൻ വെണ്ടക്കാ പോസ്റ്റു.. ഭയം നിറകുന്ന ഒരു പടവും കൂടെ
വാസ്തവത്തിൽ ഭക്ഷണത്തിലൂടെ HIV പകരുന്നതായുള്ള ഒരു കേസ് ഇന്നോളം റിപ്പോർട്ട്‌ ചെയ്തിട്ടില്ല ,മനുഷ്യശരീരത്തിന് പുറത്തു HIV വൈറസ്‌ വളരെ കുറച്ചു സമയമേ നിലനില്കൂ.

ശീലങ്ങളിൽ ഏറ്റവും" ഭയപാത്രമാക്കപെടുന്നത് " മൊബൈൽ ,ലാപ്ടോപ് ഉപയോഗം ആണ് .അമിതമായ ഇത്തരം GADGETSന്റെ ഉപയോഗം ,പ്രത്യേകിച്ച് കുട്ടികളിൽ ആശാസ്യമല്ല എന്നത് വാസ്തവം തന്നെ പക്ഷെ ലാപ്ടോപ് ഉപയോഗികുമ്പോഴുള്ള ചൂട് കാൻസർ ഉണ്ടാക്കും എന്നൊക്കെ തട്ടി വിട്ടാലോ


.
CONTACT LENS തീയ്കടുത്തു പോയപ്പോൾ വെന്തുരുകി കണ്ണിൽ ഒഴുകി കാഴ്ച നഷ്ടപെട്ട പെണ്‍കുട്ടിയെ നോക്കൂ .ഭയം വരുന്നില്ലേ .വെള്ളം തിളകുന്നതിലും ഉയർന്ന താപ നിലയിൽ അണ വിമുക്തന്മാക്കിയാണ് ലെൻസ്‌ വിപണിയിൽ ഇറക്കുന്നത്.അപ്പോൾ ഇത് എത്ര ഉയർന്ന താപനിലയിലും  ഉരുകില്ല എന്നാണോ .തീർച്ചയായും ..അതിനു മുൻപ് കണ്ണും ത്വക്കു  ഒക്കെ വെന്തു പോകുമെന്ന് മാത്രം !


2. സർവരോഗകുലാന്തകസസ്യങ്ങൾ  ,അത്ഭുത ചികിത്സ ,അവിശ്വസനീയ സൌഖ്യം
കേരളമാകെ അത്ഭുത വൃക്ഷങ്ങളായി അവതരിച്ച ലക്ഷ്മിതരുവും മുള്ളാത്തയും നവ മാധ്യമങ്ങളിൽ മാത്രമല്ല പത്രം ,ചാനലുകൾ മുതലായ വൃദ്ധ മാധ്യമങ്ങളും കൊട്ടി ഘോഷിച്ചു .CHEMOTHERAPY, RADIATION എന്നിവയൊന്നും  കൂടാതെ ഇത്തരം വൃക്ഷ ലതാദികൾ പല രൂപത്തിൽ അകത്താക്കിയാൽ കാൻസർ പൂർണമായും ഭേദമാക്കാം എന്ന് പ്രശസ്ത കാൻസർ രോഗ വിദഗ്ധരുടെ "സാക്ഷ്യ പത്രം",ഫോണ്‍ നമ്പർ ,അനുഭവ കഥ എന്നിവ കൂടെ അവതരിപിച്ചു. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും അതിസാരത്തിനും മലമ്പനിക്കും ഉപയോഗിച്ച് വന്നിരുന്ന സസ്യങ്ങളാണ് ലക്ഷ്മിതരു ,മുള്ളത്ത എന്നിവ.



ഈ കഥകളിലെല്ലാം കാൻസർ ചികിത്സയിൽ എവിടെയും ഈ സസ്യങ്ങൾ  മാത്രം ഉപയോഗിച്ചായിരുനില്ല ചികിത്സ എന്നത് തെളിച്ചു പറയുന്നില്ല .RADIOTHERAPY ,കീമോ തെറാപ്പി മുതലായുള്ള വ്യവസ്ഥാപിത ചികിത്സാ രീതികൾകൊപ്പം ആണ് സസ്യ പ്രയോഗം .കാൻസെർ പ്രതിരോധത്തിൽ ആന്റി OXIDANT സംപുഷ്ടമായ  പഴങ്ങൾ ,സസ്യങ്ങൾ എന്നിവ സഹായിക്കാം .എന്നാൽ അവ മാത്രമുപയോഗിച്ചു കാൻസർ മുക്തി നേടാം എന്നുള്ളത് വ്യാജ പ്രചരണം മാത്രമാണ് ,ഈ കഥയിലെ നായക സ്ഥാനത് നിര്തപെട്ടിരികുന്ന സെബി എന്ന യുവാവ് തന്നെ ഇതൊരു ബദൽ ചികിത്സാ രീതിയായി അവതരിപികു ന്നതിനോടുള്ള വിയോജിപ്പും ഇതിലെ ബിസിനസ് താല്പര്യങ്ങളെ കുറിച്ചും  മനോരമയുടെ നാട്ടുപച്ച എന്ന പരിപാടിയിൽ പറയുന്നുണ്ട്.


പാശ്ചാത്യ രാജ്യങ്ങളിൽ പലപ്പോഴായി asparagus കാൻസർ രോഗകുലാന്തകനായി പണ്ട് ഇത് പോലെ അവതരിക്കപെട്ടിടുണ്ട്
.ഇത് പോലെ ഒരു ഐറ്റം ആണ് ഹൃദ്രോഗം,.ഹാർട്ട്‌ അറ്റാക്ക്‌ എന്നിവയൊക്കെ തടയാൻ ഉള്ള ഒറ്റ മൂലികൾ. പുകവലി ഉപേക്ഷിക്കുക ,കൃത്യമായ വ്യായാമം നടത്തുക ,മാനസിക സമ്മർദം കുറയ്ക്കുക ,ശരീര ഭാരം നിയന്ത്രിക്കുക ,രക്ത  സമ്മർദം ഉയരാതെ നിലനിർത്തുക,പ്രമേഹം നിയന്ത്രികുക ,മിതമായതും സമീക്രുതം ആയതും ആയ ഭക്ഷണ രീതി പിന്തുടരുക എന്നിവയാണ് അതിനുള്ള മാർഗങ്ങൾ
വെളുത്തുള്ളി ,കാന്താരി മുളക്, മാതളനാരങ്ങ  എന്നുവേണ്ട പലതരം വിത്തും സത്തും ചവച്ചു കഴിച്ചാൽ ഹൃദ്രോഗം ഒരിക്കലും വരില്ല എന്ന് തീർത്തു പറയുന്ന പോസ്റ്റുകൾ വിശ്വാസയോഗ്യമല്ല .

3. ആരോഗ്യ ടിപ്പുകൾ (തട്ടിപ്പുകൾ )
ഇയ്യിടെ സിനിമയിൽ പറഞ്ഞ മട്ടു, കേൾകുമ്പോൾ സിംപിളും പവർഫുള്ളും എന്നാൽ ഫലത്തിൽ USELESS ആയ ഈ വിഭാഗതിലെ പോസ്റ്റുകൾ മിക്കവയും സാമാന്യ ബുദ്ധിക്കു നിരക്കാതവയാണ്.എന്നാൽ അവയ്ക്കും മാർകെറ്റ് ഉണ്ട് എന്നതാണാശ്ച്ചര്യം .
ഉദാഹരണത്തിന് ഇത് നോക്കൂ
 ..തല വേദന വരുമ്പോൾ ഇടത്തെ നാസദ്വാരത്തിലൂടെ ശ്വാസമെടുക്കുക ,ക്ഷീണിതനായി തോന്നുമ്പോൾ വലത്തേ ശ്വാസദ്വാരത്തിലൂടെ ശ്വാസമെടുക്കുക .ഉപയോഗികാത്ത ശ്വാസ ദ്വാരം അടച്ചു പിടിക്കാൻ മറക്കരുത് .ഇപ്രകാരം ചെയ്താൽ കണ്ടു നിൽകുന്നവർകു ചിരിച്ചു ശ്വാസം മുട്ടും എന്ന ഗുണം മാത്രമേ ഉള്ളൂ .

മൊബൈൽ ഫോണ്‍ ഉപയോഗികുമ്പോൾ ഇടത്തെ ചെവി ഉപയോഗിച്ചാൽ തലചോറിനു radiation കുറയും എന്നും വലത്തേ ചെവി ഉപയോഗിക്കരുത് എന്നത് മറ്റൊന്ന്


എന്നാൽ ഈ വിഭാഗത്തിൽ ഏറ്റവും ചിലവാകുന്നത് ജലപാനത്തെ കുറിച്ചുള്ള പോസ്റ്റുകളാണ്
രാവിലെ വെള്ളം കുടിച്ചാൽ മാറുന്ന രോഗങ്ങൾ ,വൈകിട്ട് കുടിച്ചാൽ മാറുന്ന രോഗങ്ങൾ ,ഭക്ഷണം കഴികുമ്പോൾ തണുത്ത വെള്ളം കുടിച്ചാൽ ഭക്ഷണത്തിലെ എണ്ണ ഘനീഭവിച്ചു കാൻസർ വരുന്നത് ,വെള്ളം ഒറ്റയടിക്ക് കുടികാതെ ഇറക്കിറക്കായി കുടിച്ചാൽ ഉണ്ടാകുന്ന അത്ഭുതങ്ങൾ എന്ന് വേണ്ട വെള്ളത്തെ കുറിച്ച് മലവെള്ളം പോലെ അത്യുഗ്രൻ പോസ്റ്റുകൾ
 
വിരേന്ദ് സോമർ എന്ന പ്രഖ്യാത cardiologist അമേരിക്കൻ ജർണ്ണൽ ഓഫ് കാർഡിയോളജി യിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് ഇതിന്റെ ആദ്യ വേർഷനിൽ തട്ടി വിട്ടിടുണ്ട് .അങ്ങനെ യാതൊരു പഠനവും ആരും നടത്തിയിട്ടില്ല എന്നതും അതെവിടെയും പ്രസിദ്ധീകരിച്ചിട്ടും ഇല്ല എന്നതും അല്പം സമയം  ചിലവഴിച്ചാൽ കണ്ടെത്താം
ജലം ജീവൻ  നിലനിർത്താൻ അത്യന്തപെക്ഷിതമാണ് .ജീവജലം എന്നാണല്ലോ പറയുക .ശുദ്ധജലം ആവശ്യത്തിനു കുടിക്കുക  എന്നത് ആരോഗ്യത്തിന് ആവശ്യമായതാണെന്നും നമുക്കറിയാം .എന്നാൽ ജീവജലം സമയത്തിന് ഡോസ് വച്ച് കഴിച്ചാൽ രോഗസംഹാരിയായ മന്ത്രജലം ആകില്ല
ഇനിയുള്ളത് ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ടിപുകളാണ് .മിക്കവയും നിർദൊഷവും ഉഭയസമ്മതപ്രകാരം പരീക്ഷിച്ചു നോക്കാവുന്നതും തന്നെ .എന്നാൽ ഈ വകുപ്പിൽ ഗര്ഭധാരണത്തിന് ഏറ്റവും സഹായകമായ പൊസിഷൻ ,ആണ്‍ കുഞ്ഞിനു ഏറ്റവും ഉതകുന്ന പൊസിഷൻ ,പെണ്‍കുഞ്ഞിനു ചേർന്നവ തുടങ്ങിയവ ആളുകളെ (അതും സത്യമെന്ന് വിശ്വസിക്കുനവരുണ്ടെങ്കിൽ ) വഴിതെറ്റിക്കുന്ന വയാണ്
ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ എന്താണ് ചെയ്യേണ്ടത്
1,സാമാന്യ യുക്തിക്ക് നിരക്കുമോ എന്ന് സ്വയം ചോദിക്കുക
ഉദാഹരണത്തിന് കുളിക്കുമ്പോൾ കുളിക്കുമ്പോൾ അവസാനം തല നനക്കുന്നത് തലച്ചോറിനു ക്ഷതം ഏൽപിക്കും എന്നൊരു പോസ്റ്റ്‌ വന്നെന്നിരികട്ടെ ,എത്രയോ വര്ഷങ്ങളായി എത്രയോ കോടി ജനങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടല്ലോ എന്നാലോചിക്കുക .ഈ നിലവാരമേ പല പോസ്റ്റ് കൾക്കും ഉള്ളൂ
2,ശാസ്ത്രീയമായി ചിന്തിക്കുക ,ചിന്തിക്കാൻ പ്രേരിപിക്കുക
അനുഭവ സാക്ഷ്യങ്ങളും അവകാശവാദങ്ങളും മാത്രം ആയി അവതരിക്കപെടുന്ന ചികിത്സാരീതികൾ ക്ക് ശാസ്ത്രീയമെന്നു കരുതാവുന്ന എന്തെങ്കിലും അടിസ്ഥാനം ,കാര്യ കാരണ ബന്ധം എന്നിവ അതിന്റെ പ്രചാരകറക് പറയാനുണ്ടോ എന്ന് നോക്കുക.സകല രോഗങ്ങളും തുടച്ചു മാറ്റുന്ന സർവരോഗകുലാന്തകൻ എന്ന മട്ടിൽ അവതരിക്കപെടുന്ന ചികിത്സകൾ സംശയദൃഷ്ടിയോടെയും അവിശ്വസിനീയതെയോടെയും മാത്രം കാണുക
3.
വാസ്തവം സ്ഥിരീകരിക്കാൻ ശ്രമിക്കുക -ആധികാരികമായ, സാധാരണക്കാര്ക് പോലും കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ ആരോഗ്യ കാര്യങ്ങൾ ചർച്ച ചെയ്യുന്ന സൈറ്റുകൾ ലഭ്യമാണ് (പലപ്പോഴും ഈ പോസ്റ്റുകൾ ആധികാരികത തോന്നിപിക്കാൻ ഇതേ കേന്ദ്രങ്ങളെ അടിസ്ഥാനം ഇല്ലാതെ വ്യാജമായി ഉദ്ദരിക്കുകയും ചെയ്യും)
4. പ്രകാശം മാത്രം പരകട്ടെ -അവസാനമായി ,ആരോഗ്യ കാര്യത്തിൽ  അടിസ്ഥാനമില്ലാത്ത പോസ്റ്റുകൾ നിർദൊഷമെങ്കിൽ പോലും ഷെയർ ചെയ്യുകയോ ലൈക്‌ ചെയ്യുകയോ ചെയ്യാതിരിക്കുക.

Friday, October 30, 2015

വാ .വി .വാ കാരോടും പ്രകൃതിജീവനകരോടും സുകെർബെർഗിന്റെ മധ്യസ്ഥതയിൽ നടന്ന സൌഹൃദ സംഭാഷണത്തിൽ നിന്നും മനസ്സിലായതും മനസ്സിലാകാത്തതും ആയ കാര്യങ്ങൾ 
1.മോഡേണ്‍ മെഡിസിൻറെയോ IMA യുടെയോ Medical council ന്റെ യോ (IMA യും mci യും ഒന്നാണെന്നും അതിന്റെ നേതാക്കൾ മോഡേണ്‍ 
മെഡിസിന്റെ തല തൊട്ടപ്പൻ മാരാണെന്നും ഒക്കെയുള്ള ധാരണകൾ തിരുത്താനൊന്നും ശ്രമികുന്നില്ല ) ആഹ്വാന പ്രകാരം ആണോ ജനങ്ങൾ വലിച്ചു വാരി തിന്നുന്നതും വ്യായാമം ഇല്ലാതെ സമ്മർധ ഭരിതമായ ജീവിതം നയിക്കുനതും .മിതമായ ഭക്ഷണവും കൃത്യമായ വ്യായാമവും ആണ് അഭികാമ്യം എന്ന് ഏതു പ്രകൃതി സംഘടനയുടെ ഉപദേശങ്ങളെക്കാളും പ്രായോഗിക രീതിയിൽ IMA എന്ന "മാഫിയാ സംഘടന"യുടെ ഫുഡ്‌ പൊളിസിയിൽ പറയുന്നുണ്ട് .ഒന്ന് വായിച്ചു നോക്കാം -imakerala.com/Content/Healthfood_part1.pdf
2.രോഗാണു എന്നത് ഭയകചവടതിനു മോഡേണ്‍ മെഡിസിൻ അടിച്ചിറക്കിയ myth ആണെന്നും അല്ല രോഗാണു എന്നതുണ്ട് പക്ഷെ ഭയക്കേണ്ട ഒരു കാര്യവും ഇല്ലെന്നും പ്രതിരോധം കൊണ്ട് അനായാസം അതിനെ മറികടക്കാം എന്നും പ്രകൃതി തന്ന മാര്ഗങ്ങളിലൂടെ ഈ ശേഷി ആർജികാം എന്നും ഒക്കെ പറയുന്നുണ്ട് .ആ വിഷയത്തിൽ വ്യക്തത കുറവില്ലേ എന്ന് ചോദിച്ചാൽ മോഹൻലാൽ നരൻ സിനിമയിൽ പറഞ്ഞ കണക്കു തല്ലി തോല്പിക്കെടാ എന്ന കണക്കു സംവാദത്തിനു വിളിക്കും
3.പ്രകൃതി ജീവിതം അവലംബിച്ച് പ്രതിരോദം മൂർധന്യത്തിൽ എത്തിച്ച സ്ഥിതിക്ക് ഒരു രോഗാണുവിനെയും ഭയപ്പെടണ്ടതില്ലല്ലോ .പനി സൌഭാഗ്യം ആണ് .H I V മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥിതി യെ തളർത്തി ശരീരം രോഗങ്ങളുടെ വിളനിലം ആകുന്നു എന്നാണ് MODERN MEDICINE വക്താക്കൾ അടിച്ചു വിടുന്നത് .HIV പോസിറ്റീവ് എന്ന് ഉറപിച്ച രോഗികളുടെ രക്തം മൂന്നു നാലു VOLUNTEERS മുന്നോട്ടു വന്നു സ്വശരീരത്തിൽ കുത്തി വച്ച് പ്രതിരോധത്തിലുള്ള വിശ്വാസം ജനങ്ങൾക് കാണിച്ചു കൊടുകട്ടെ . ബ്ലഡ്‌ ബാങ്കിലും മറ്റും സ്ക്രീനിങ്ങിലും മറ്റും H I V പോസിറ്റീവ് ആയ രക്തം DISCARD ചെയ്യാൻ വച്ചിട്ടുളത് ഈ പരീക്ഷണത്തിലൂടെ പ്രകൃതിശാസ്ത്രത്തിന്റെ അപ്രമാദിത്വം തെളിയികാനുള്ള ശ്രമത്തിനു ഉപയോഗപെടുത്താൻ ശ്രമിക്കാം.(ഇതും വേണ്ട പേപട്ടി കടിച്ചാൽ വാക്സിൻ എടുക്കാതെയും ഇത് തെളിയിക്കാം 
4.ഭൂമി പരന്നതാണ് ..ഉരുണ്ടതാണെങ്കിൽ താഴെ നില്കുന്നവരൊക്കെ കൊഴിഞ്ഞു വീഴില്ലേ എന്നൊക്കെ പ്രസന്ഗിചിട്ട് വേണമെങ്കിൽ സംവാദത്തിനു വാ എന്ന് വെല്ലുവിളിച്ചാൽ ഫിസിക്സ്‌ പോയിട്ട് അടിസ്ഥാന ശാസ്ത്രം എങ്കിലും അറിയുന്നവർ അത് ഏറ്റെടുകുമോ ...M R I മെഷീൻ തട്ടിപാണെന്നും അതിൽ നിന്ന് വരുന്ന പടങ്ങൾ മുന്കൂട്ടി സൂക്ഷിച്ച PROTOTYPE പടങ്ങൾ ആണെന്നും ഒരു മഹാവൈധ്യർ (വൈദ്യര് ,ഡോക്ടർ എന്നൊക്കെ സ്വയം പ്രഖ്യപിക്കാമല്ലോ ) പറഞ്ഞിട്ടുണ്ട് .അതിനുമുണ്ട് നൂറു കണക്കിന് കയ്യടികൾ .സംശയമുണ്ടെങ്കിൽ സംവാദം നടത്താം 
5.ഓരോ സമൂഹത്തിലും കുറെ പേർ അവരർഹിക്കുന്ന ഫ്രോഡുകളാൽ പറ്റിക്കപെടും


Friday, October 23, 2015

തട്ടിന് പുറത്തു കാലങ്ങളായുള്ള മാറാലക്കിടയിൽ സർപങ്ങളുടെ വാഴ്ച .
 ഡ്യൂട്ടി കഴിഞ്ഞു വന്നു കണ്ണടക്കുമ്പോൾ ,പ്രണയാന്വേഷണ പരീക്ഷണങ്ങളും അനുബന്ധ സാഹസങ്ങളും പങ്കു വയ്ക്കുമ്പോൾ ,അച്ചുതണ്ടിൽ നിന്ന് ലോകത്തെ തെറിപിക്കും എന്ന മട്ടിലുള്ള ശക്തിമത്തായ സിദ്ധാന്തങ്ങളിൽ തർകിക്കുമ്പോൾ...ഉരുണ്ടി കൂടി മറിയുന്ന ശബ്ദം ..സാനറ്റൊറിയം പണിത കാലത്തെ കെട്ടിടങ്ങളാണ് ,വളരെ ഉയർന്ന ചുവരുകൾ .

ചുമരുകളുടെ അടരുകൾ കിടയിൽ ഫിസ്റ്റുല പോലുള്ള സഞ്ചരപഥങ്ങളിലൂടെ ഒന്നിലധികം അവസരങ്ങളിൽ പാമ്പുകൾ മച്ചിൽ നിന്നും ഊർന്നും  ഉരഞ്ഞും പ്രകാശത്തിന്റെ പ്രതലത്തിലേക്ക് ,ഞങ്ങളുടെ ദൃഷ്ടിപഥത്തിലേക്ക് ,പകൽ വെളിച്ചതിലേക്ക് ഇറങ്ങി  പകൽ കാഞ്ഞു.
  .
ഗട്ടി സാർ  ഹാം റേഡിയോയുടെ പ്രതാപകാലത്തേ കുറിച്ച് സംസാരിച്ചു അസൂയാവഹമായ അനായാസതയോടെ മുറിയിലേക്ക് അപ്രത്യക്ഷനാവും ."പാമ്പൊന്നും ഇല്ലപ്പാ  " എന്ന് പറഞ്ഞു സുഖനിദ്രയിൽ വിലയികുന്ന അദേഹത്തെ ഒരു ശബ്ദവും അലോസരപെടുതിയില്ല

അധ്വാനവും സംതൃപ്തിയും ശക്തിമത്തായ സിദ്ധാന്തങ്ങളിൻ മേലുള്ള അന്യോന്യവും ഒക്കെയായി കാലം അയത്നസുന്ദരം ഒഴുകവേ, ആണ് ഒരു നാൾ ഇയ്യിടെ ആരോ പറഞ്ഞത് പോലെ" ഇരുന്നോ ഇരന്നോ തുരന്നോ "PG എടുത്തില്ലെങ്കിൽ ജീവിതം എടുക്കാത്ത അണപൈസ പോലെ ഒടുങ്ങില്ലേ എന്ന പ്രമേയം അവതരികപെട്ടത് ,തല്ഫലമായി  എല്ലാ പ്രോടഗോനിസ്ടുകളും പ്രീ, പാരാ ക്ലിനിക്കൽ TUTOR മാരായി രംഗം മാറി . സമ്പന്നനായ വൃദ്ധൻ നവയുവതിയെ വിവാഹം ചെയ്തെപ്പോഴുള്ള ദാമ്പത്യം കണക്കു, സമയം ആവശ്യത്തിനു ലഭിച്ചെങ്കിലും അത് വെറുതെ പാഴായി പോകാൻ തുടങ്ങി.

പുസ്തകങ്ങളിൽ കൂട്ടി വച്ചു പഠിതത്തിനു കാറ്റു പിടികുന്നില്ലല്ലോ എന്ന വൈക്ലബ്യത്തിൽ ഇരിക്കുമ്പോൾ ഗട്ടി സാർ ഹാം റേഡിയോയിൽ ഒരു ഗട്ടി സുഹൃത്തിനെ കേട്ട് മുട്ടി യെന്നും ആവേശപൂർവ്വം തുടർന്നപ്പോൾ അതൊരു സിംബാബ്വെ ഗോത്രനാമമായിരുന്നു എന്ന് തിരിച്ചറിഞ്ഞ കാര്യം പങ്കു വെക്കും. ഒരു പണിയും ചെയ്യാതെ പഠിക്കുക എന്ന പദ്ധതിയോടുള്ള വിയോജിപ്പ് ഒരു ചെറു ചിരിയിലൂടെ പ്രകടി പ്പിച്ചു അദ്ദേഹം നിദ്രാ ദേവിക് സ്വയം സമർപിക്കുകയും ചെയ്യും .
പകലായ പകലൊക്കെ വറ്റി വരണ്ട ഒരു ചൂട് കാല രാത്രിയിൽ തൊണ്ട നനക്കാൻ എണീറ്റപ്പോൾ ഭിത്തിയിൽ ചിതലരികിട്ട  ദ്വാരതിനടുത്ത് നിന്ന് ഒരു പാമ്പ് (ഒറ്റ കാഴ്ചയ്ക് സർപം എന്ന് വിളികാനുള്ള യോഗ്യത സംശയമാണ് )യുഗങ്ങളായുള്ള വിശപ്പൊടുകുന്ന ഭാവത്തിൽ ഒരു പല്ലിയെ അല്പാല്പമായി അകതാകുന്നു .ഭിത്തിയോട് ചേർന്നമർന്നു തലമാത്രം ഉയർത്തി  പല്ലിയെ സ്വാംശീകരികുകുയാണ് .
വിളക്കുകൾ തെളിഞ്ഞു ." മുയലുകൾ പകലുറക്കതിനെതുന്ന പകർപ്പൻ പറങ്കിമാവിൻ ചോട്ടിൽ" നിന്ന് മർദനോപകരങ്ങണളുമായി ഞങ്ങൾ പൊസിഷൻ എടുത്തു .മുകളിലെ ക്വാർടേർസ്സിൽ നിന്ന് കുപ്പി സാർ "ഞാനും വരുന്നു ,ഒന്ന് ജെട്ടി ഇട്ടോട്ടെ എന്ന് വിളിച്ചു പറഞ്ഞു .." ഹോസ്റ്റൽ അങ്കണതിൽ കഞ്ചാവ് വളർത്തി അത് ഇസ്തിരി പെട്ടി കൊണ്ടുണക്കിയ ക്ഷുഭിത യൗവനം കടന്നു വന്ന കക്ഷിയാണ്  ."അമ്മയാണെ സത്യം ,ഇപ്പോൾ വല്ലപോഴുമുള്ള കള്ളടി മാത്രമേ ഉള്ളൂ ...".അദ്ദേഹം   MBBS പൂർത്തിയായി ബൈക്കപകടത്തിൽ പെട്ട് ഓർമയും സ്ഥലകാല ബോധവും ,സാമാന്യ മര്യാദയും സ്വയം ശുചിത്വവും എല്ലാം  കൈ മോശം വന്ന ഒരു പഴയ സുഹൃത്തിനെ അവിടെ പാർപിചിരുന്നു .എന്തെങ്കിലും clerical ജോലിയെങ്കിലും ഒന്ന് സ്ഥിരത വന്നതിനു ശേഷം പൂർവ സുഹൃത്തിനു തരപ്പെടുത്തി കൊടുക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു അദേഹത്തിന്. നമ്മളെ പോലെ ഒക്കെ പഠിച്ചു വന്ന ഒരാളാണ് എന്ന് കൂടെക്കൂടെ പറയും .
"ഇണ ചേരുകയും ഇര വിഴുങ്ങകുയും ചെയ്യുമ്പോൾ ഒരു മൃഗത്തെയും ആക്രമിക്കരുത് .."
കുപ്പി സാർ താത്വികനായി ,ഞങ്ങൾ ക്ഷമ കാണിച്ചു .

മൊബൈൽന്റെ കടന്നു കയറ്റം ശക്തി പ്രാപിച്ചു തുടങ്ങിയതോടെ മെൻസ് ഹോസ്റെലിലെ ഏതേലും മുറിയിലുള്ള ഏതേലും രമേശനോ മറ്റോ വല്ലപ്പോഴും വരുന്ന ഇന്കമിംഗ് കാളുകൾ സഹർഷം ആളെ കണ്ടുപിടിച്ചു ചെവിയേല്പിക്കുക എന്ന സേവനത്തിനായി മാത്രം  ഫോണ്‍ ബൂത്ത്‌ നടത്തുന്ന സുനിയെട്ടന്റെ ബൂത്തിൽ ഒരു സ്വ.ലെ ചേട്ടൻ ഇരിക്കുന്ന കാര്യം ഓർമ്മ വന്നു .വാർഡിൽ വൃതിയാകുന്ന"ഫെനോയ്ൽ " ഒക്കെ തീർന്നാൽ sweeper മാർ പോലും അറിയുന്നതിന് മുൻപ് പത്രത്തിൽ എത്തിക്കുന്ന ചേട്ടനോട് മുട്ടിയാൽ ഒരു നല്ല ക്യാമറ കിട്ടിയേക്കും എന്നു ആരോ പറഞ്ഞു . 
"അതിനുള്ള നേരം ഒന്നും ഇല്ല .വിഴുങ്ങി കഴിഞ്ഞാൽ ഉടൻ അടി വീഴണം " ഒരൊന്നര മിനിറ്റ് കൂടി എടുത്തു കാണും .പല്ലിയെ അകതാകിയ പാമ്പ് ഒന്ന് നോക്കി .പുച്ഛം ,അല്ലേൽ നിസ്സന്ഗത .കനലിൽ വച്ച കാൽ ഞൊടിയിൽ വലിയുന്ന മട്ടു നിമിഷാരധം കൊണ്ട് ചുമരിലെ ഫിസ്ടുലയിലേക്ക് പിൻവലിഞ്ഞു.ദശാബ്ദങ്ങളുടെ ഇരുൾ വിടവിലൂടെ ,എത്രയോ TB രോഗികളുടെ ചുമ കൊണ്ട് പ്രകമ്പനം കൊണ്ട സാനറ്റൊരിയതിന്റെ ചുമരടരുകൾക്കിടയിലൂടെ മചിലെത്തി
 . അന്ന് രാത്രി വല്യ ശബ്ദ ഗോഷം ആയിരുന്നു . പാമ്പ് മാത്രമല്ല  മരപട്ടിയും കാണും .പാമ്പുകൾ മാത്രം വിചാരിച്ചാൽ ഇത്ര ശബ്ദം കേൾക്കുമോ? .മരപട്ടിയാണേൽ മൂത്രം ഒഴിക്കെണ്ടതാണ് ,,അത് ചോർന്നു താഴെ എത്തെണ്ടതല്ലേ  . ഉറക്കം മുറിഞ്ഞു കൊണ്ടിരുന്നു .സർപകോപം ..സർപങ്ങൾ കൂട്ടമായി ഇറങ്ങി വരുമോ..അക്കാലത്തു യുക്തിചിന്തയ്ക്കും മറ്റും അടിപെട്ട് തുടങ്ങിയിട്ടില്ല .പരീക്ഷയടുപിച്ചു ക്ഷേത്രദർശനം ,ഭക്തി മാര്ഗം ഒക്കെ പതിവുണ്ട് !
"ഒരു ദിവസം കൂടി പോലും ഇവിടെ ഇനി താമസിക്കരുത്...നേരം വെളുത്താൽ പുതിയ quarters ചോദിക്കണം "
""...ഇല്ലേൽ പാലായിലും നല്ല ക്ലാസ്സ്‌  ആശുപത്രിയുണ്ട് ..."
"ഡാ ....,പെരള്ളശേരി വരെ ഞാൻ വെളുപ്പിനൊന്നു പോവുന്നുണ്ട് ..അവിടെ സര്പനിവാരണത്തിന് പൂജയുണ്ട് എന്ന് കേട്ടിട്ടുണ്ട്"
സംഭാഷണം നീണ്ടു 
നേരം വെളുത്തു ...ഗട്ടി സാർ വെളുപ്പിനുണർന്നു .shaving ക്രീം പതപിച്ചു ..എന്താണ് ആരും ഉറങ്ങിയില്ലേ എന്ന് ചോദിച്ചു .
ഒന്ന് നടന്നു .ഒരു കാപ്പി അകത്താകി .പെരളശ്ശേരി ക്ക് ഇതുവരെ പോയിട്ടില്ല .പാമ്പിനു പറശ്ശിനി ബെസ്റ്റ് അല്ലെ .പല തവണ പോയിട്ടുണ്ട് .വഴിയൊക്കെ ചോദിച്ചു മിൽക്ക്  ബൂത്തിൽ നിൽകുമ്പോൾ  സംഗതി സംസാരമായി .കളി അല്ല സര്പങ്ങളുടെ കോപം .ഇവിടെ അധികം ദൂരെ അല്ലാതായി ഒരു പഴയ തറവാടുണ്ട് .അവിടെ കൃത്യം പൂജയൊന്നും ഇല്ല .പഴയ പ്രതാപം ഒന്നും ഇല്ല .അവിടുത്തെ പൂജാരി കേമനാണ്
 ."നിങ്ങ ആടെ ഒന്ന് പോയ്നോക്ക്ര "
എണ്പതുകളുടെ തുടകത്തിൽ sanatorium രോഗികള്ക്ക് മുട്ട കൊടുക്കുമായിരുന്നു എന്നും അവരിൽ ചിലർ മുട്ട മറിച്ചു വിറ്റു കാശ് കൊണ്ട് പട്ട യടിക്കും എന്നും കേട്ടിടുണ്ട് .മുട്ട വിറ്റു പട്ട യടികുന്ന പാരംബര്യതിനൊതു വാറ്റ് നില നില്കുന്ന കയറ്റിറക്കങ്ങൾ .
ഒടുവിൽ പൂട്ടിയിട്ട ഒരു തറവാടിലെത്തി ,അപ്പുറത്ത് കാവ്പോലൊരു തറ ...
കരിമ്പനടിച്ച ഒരു വല്യ മുറം .
വൃദ്ധനായ ഒരു മനുഷ്യൻ കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു .അദേഹം ചിരിച്ചു .
ഇവിടെ ഇപ്പോൾ പൂജയൊന്നും ചെയ്യുനില്ല ,ഇപ്പോളുള്ളവർക്ക് താല്പര്യം ഇല്ല .എനിക്കാണേൽ വയ്യ.മച്ചിന് മുകളിലുള്ള പാമ്പുകൾ ,മരപാമ്പുകൾ പൊതുവെ ആരെയും ദ്രോഹിക്കാറില്ല .നിങ്ങള്ക് നിങ്ങളുടെ ജീവിതം ,അവർക്ക് ആവരുടെ ...

പൂജയ്കുള്ള പ്രതിഫലം ആണോ പ്രശ്നം എന്ന് ഇറങ്ങാൻ നേരത്ത് സൂചിപിച്ചപ്പോൾ അദേഹം പറഞ്ഞ മറുപടി അത്ഭുതകരമായിരുന്നു .
"ദക്ഷിണ ഒന്നിനും വല്യ വിഷയമാക്കാൻ പാടില്ലാ എന്നാണ് .ഒരു വേശ്യ സ്ത്രീയുടെ അടുത്ത് വരുന്നത് രാജാവാകാം ,ചോരനാകാം ,ഭോഗേച്ചയുള്ള സാധാരണക്കാരനാകം ...എല്ലാവരെയും ഒരുപോലെ സ്വീകരിക്കാൻ അവർക്ക് കഴിയണം "(വികാരം വ്രണപെടരുത്,ഒരു ചില്ലക്ഷരം പോലും ഭാവനയല്ല )
നല്ലത് വരും എന്നാശംസിച്ചു ഞങ്ങളെ യാത്രയാക്കി

ദിവസങ്ങൾകുള്ളിൽ   പുതിയ quartersൽ, ചെറുപതിന്റെ അതിപ്രസരത്തിൽ അവിടെ കുടുംബ ജീവിതം നയിക്കുന്ന സീനിയർ ഡോക്ടർമാർക്ക് അലോസരം ഉണ്ടാക്കില്ല എന്ന ഉറപ്പിൽ ഞങ്ങൾക്ക് താമസം ശരിയായി .സംഹാരസൂര്യ പ്രഭയിൽ ചുട്ടു പൊള്ളുന്ന പുത്തൻ കെട്ടിടം ...

പരീക്ഷകൾ ,പരീക്ഷണങ്ങൾ .പല ഭാഗത്തേക്ക്‌ ആളുകള് ചിതറി .മേല്ഗതി തന്നെ എന്ന് പറയാം. 
പാമ്പുകൾ പടവും പ്രാണനും പൊഴിഞ്ഞും , വർഷങ്ങൾ കൊഴിഞ്ഞും കാലം മുന്നേറി .
ഗതകാലം ഉറഞ്ഞു പോയൊരു മാൻഷൻ പോലുള്ള ആ  വാസസ്ഥലം ഇപ്പോൾ കാടെടുത്തു കാണണം


Tuesday, September 15, 2015

ഇന്നലെ ആശുപത്രിയിൽ ഇരിക്കുമ്പോൾ പുറത്തു അട്ടഹാസം ,പോർവിളി
ആശുപത്രിയിൽ വല്ലപ്പോഴും ജനങ്ങളുടെ ഉടചു വാർകലും പൊളിച്ചടുക്കലും ഉള്ളതാണ് .ഒരു വിഭാഗം ഡോക്ടര്മാരുടെ സമരവും നടക്കുന്നു ..ഇത്തരം സന്ദർഭങ്ങളിൽ പണ്ടൊരു ഗുരുനാഥൻ പറഞ്ഞു തന്ന " control of the gates”ആണ് മുഖ്യം .സിംപിളും പവർഫുള്ളും ആയ ഭാഷയിൽ പറഞ്ഞാൽ ഇറങ്ങി ഓടാനുള്ള കതകു കണ്ടു വക്കുക ..
പക്ഷെ ഇതതല്ല ..ചീട്ടിന് queue നിൽകുന്ന പെണ്കുട്ടിയെ കുറെ നേരമായി ഒരു യുവാവ് ദുരർത്ഥത്തിൽ നോക്കി എന്നാരോപിച്ച് ഒരു നവവൃദ്ധൻ ,എഴുപതു വയസ്സൊകെ കാണും ഒരു യുവാവിനെ മർധിചു എന്നതാണ് വിഷയം .കൊച്ചുമോൾ കരയുന്നു .തല്ലു കൊണ്ട യുവാവ് രോഷം സഹിക്കാതെ ചീറുന്നു.കണ്ടു നിൽകുന്നവർ പതിവിനു വിരുദ്ധമായി യുവാവിന്റെ ഭാഗമാണ് കൂടുതൽ പറയുന്നത് .ഒന്ന് കാര്യം അന്വേഷിചിട്ട് വേണ്ടേ അടിക്കാൻ എന്നൊക്കെ അവര് പറയുന്നുണ്ട് .എന്തോ ധാരണപിശക് പറ്റിയതാണെന്ന് തോന്നുന്നു . ഒറ്റപെട്ടു പോയ വൃദ്ധൻ യുവാവിന്റെ മുന്നില് കുനിഞ്ഞു നിന്ന് മാപ്പ് പറയുന്നു .മോള് പറഞ്ഞപ്പോൾ ഒന്നും നോക്കാതെ തല്ലി ..വയസ്സായതല്ലേ എന്നോർത്ത് ക്ഷമിക്കു .ഇനി എന്നെ തിരിച്ചു തല്ലിയാൽ നിങ്ങളുടെ ദേഷ്യം തീരുമെങ്കിൽ തല്ലിക്കോ ..
ഇതെന്തു ഏർപ്പാട് സ്ത്രീ വിഷയം ആരോപിച്ചു തല്ലി നാണം കെടുത്തി തെറ്റ് പറ്റിയെന്നു പറഞ്ഞാൽ മതിയോ .എന്നാലും ആ ജനങ്ങള്ക് മുൻപിൽ വച്ച് അപ്പോൾ തന്നെ മാപ്പ് പറഞ്ഞില്ലേ .ഒത്തു തീര്പായി എന്ന് കരുതി നടക്കാൻ തുടങ്ങുമ്പോൾ യുവാവ് ആ ഓഫർ ഏറ്റെടുകുന്നു
"തിരിച്ചു തല്ലിയാൽ തന്നെയേ തീരൂ"
അനന്തരം ആ വൃദ്ധൻ അടി ഏറ്റ് വാങ്ങാൻ തയ്യാറായി നില്ക്കുകയും അവിടെ ആ കാഴ്ച കാണാൻ കൂടി നിന്ന കാഴ്ചക്കാർക്ക് മുൻപിൽ വച്ച് യുവാവ് വൃദ്ധനെ കൈ വീശി കരണതടിക്കുകയും ചെയ്തു .
നീതി നടപ്പായി എന്ന തൃപ്തിയിൽ പുരുഷാരം .
ഞാനൊരു ഗാന്ധിയനൊന്നും അല്ല .തടുക്കാനും ആവശ്യം വരുമ്പോൾ തൊടുക്കാനും തന്നെയാണ് വാസന . അടി കൊള്ളാതെ കരണം കാക്കുന്നതാണ് കരണത്തിന്റെ കാര്യത്തിൽ കരണീയം .പക്ഷെ മാപ്പ് പറഞ്ഞു കീഴടങ്ങിയ ഒരാളെ , മർധിക്കുന്ന ദൃശ്യം വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി .കുറച്ചു വര്ഷങ്ങള്ക്ക് മുൻപാണെങ്കിൽ ആരെങ്കിലും ആ യുവാവിനെ സാരമില്ല, പോട്ടെ എന്ന് പറഞ്ഞു മാറ്റുകയും ചെയ്തേനെ എന്ന് തോന്നുന്നു .
(രാവിലെ ഉണർന്നപ്പോൾ facebook dislike button കൊണ്ടുവരുന്നു എന്ന വാര്ത്ത .വളരെ നല്ലത് ,വെറുക്കുന്നു എന്നോ അനിഷ്ടം കാണിക്കുന്നു എന്നോ അർഥം ഒഴിവാക്കി ശക്തമായി വിയോജിക്കുന്നു എന്ന് അർത്ഥമുള്ള ഒരു വാക്ക് ഉപയോഗിക്കുമായിരിക്കും ..വാക്കിലെന്തെരികുന്നു ?))

    Comment

Monday, May 11, 2015

"സർ, White സർ
"
ഞാൻ തല പൊക്കി നോക്കി...
അയാൾ മുടിയിൽ കൈ വച്ച് മുന്നിലെ കണ്ണാടിയിൽ നോക്കാൻ പുരികം കൊണ്ട് ആംഗ്യം കാണിച്ചു...
കണ്ണാടികളിൽ തല, തറുതല, മറുതല അങ്ങനെ പ്രതിബിംബങ്ങളും അതിൻ്റെ പ്രതിബിംബങ്ങളും. ഒക്കതിലും വെളുപ്പിൻ്റെ ഉണർവ്വുകൾ ... മുൻപിൽ, പിൻപിൽ, വശത്ത്...
നനുത്ത വെളുപ്പ്, പൊടിഞ്ഞ വെളുപ്പ്...
ഇതിലെന്ത് അത്ഭുതപ്പെടാൻ എന്ന മട്ടിൽ നോക്കിയപ്പോൾ
"Colour Sir, Colour"
ഒറ്റ ചിറകിൽ ഓർമ പറന്നു.
കുഞ്ഞ് കസേരയിൽ തട്ടിട്ട് ഇരുന്ന് മുടി വെട്ടുമ്പോൾ പച്ചകുപ്പിയിലെ വെള്ളം തലയിലെമ്പാടും പീച്ചി തെറുപ്പിക്കുന്ന തണുപ്പിൻ്റെ നാക്കിൽ ഗ് ളൂക്കോസ് വെക്കുമ്പോഴത്തെ സുഖം മുതൽ ഇങ്ങോട്ടുള്ള മുടിവെട്ടനുഭവങ്ങൾക്കൊടുവിൽ മഞ്ഞ മുഖമുള്ള ഈ ഒറീസ കാരൻ പറയുന്നു
"മുടി നിറം പൂശാൻ കാലമായി ...
"
ഒന്നും പറഞ്ഞില്ല. അപ്പുറത്ത്
കൂടം പോലെയൊരു കവചത്തിൽ തല കയറ്റി അറബി ഇരിക്കുന്നു. ഉഴിച്ചിലിനോ പിഴിച്ചിലിനോ വന്നതാകും. ഉച്ചസ്ഥായിയിൽ വാങ്ക് മുഴങ്ങി. ഉടൻ റിമോട്ട് എടുത്ത് ടി.വി mute ചെയ്ത് അങ്ങേര് മുടി വെട്ട് തുടങ്ങി....
ഓർമയുറച്ച കാലത്തെ മുടി വെട്ടിൽ .. ഇടത്തെയറ്റത്തെ കണ്ണാടി പാളിയുടെ അറ്റത്ത് പുറം കാഴ്ചകൾ, സുകുമാരൻ്റെ പീടിക, മറുവശത്ത് രാഘവൻ്റെ പീടിക, രമേശൻറെ, രവിയുടെ പീടിക
പുറം കാഴ്ചയിൽ രസം പിടിക്കുമ്പോൾ ബാബുവേട്ടൻ മയമില്ലാതെ തല പിടിച്ച് തൻ്റെ ലാക്കിന് ഉറപ്പിച്ചു വെട്ട് തുടരും.. രമേശൻ്റെ കടയിൽ ഫോണുണ്ട്. മരണമൊക്കെ വിളിച്ചു പറഞ്ഞാൽ വാങ്ങാറില്ലെന്നു കേട്ടിട്ടുണ്ടു്... AC ഉള്ള മാരുതിയാണോ അതോ വാങ്ങിയിട്ട് AC കയറ്റുന്നതാണോ മെച്ചം എന്നൊക്കെ ബാർബർ ഷോപ്പിൽതർക്കം മൂക്കും.
ആയിടെയ്ക്കാണ് പൊടുന്നനെ ഒരു രാത്രിയിൽ വീട്ടിൽ ആൻറിന ഉയരുന്നത്.. ഇന്ദിരാ ഗാന്ധി മരിക്കുമ്പോഴോ പി.ടി.ഉഷയ്ക്ക് medal
നഷ്ടപ്പെട്ടപ്പോഴോ ഒന്നും അത് സംഭവിച്ചിട്ടില്ല... ആൻറിന കറങ്ങി. കാണുന്നുണ്ട് എന്ന സന്ദേശം ലഭിച്ചതും ചെറിയ മരത്തിൻ്റെ പൂളുകൾ ആൻറിനയ്ക്കും ബ്രായ്ക്കറ്റിനും ഇടയിലെയ്ക്ക് കയറ്റി അതുറപ്പിക്കപ്പെട്ടു . Hendez എന്നായിരുന്നു ടി.വി. യുടെ പേര്. KELTRONൻ്റെ പാലക്കാട് ഫാക്ടറിയിൽ വിദേശ നിർമിത ഭാഗങ്ങൾ assemble ചെയ്തു നിർമിക്കുന്നതാണെന്ന് കേട്ടു.തപ്പും തുടിയും ഗാന്ധി ദർശനവും ആയി മലയാളവും തെളിഞ്ഞു.. റേഡിയോ പോലെ tune ചെയ്താൽ പല സ്റ്റേഷനുകൾ ലഭിക്കുന്ന കാലം വരുമെന്നും അതിനാണ് ടി.വിയിൽ 13 ചാനലുകൾ എന്നും അച്ഛൻ പറഞ്ഞു. ഇപ്പോൾ തന്നെ നൂറോളം സ്റ്റേഷൻ ട്യൂൺ ചെയ്യാവുന്ന രാജ്യങ്ങൾ ഉണ്ടെന്ന് ഒരു സ്കൂൾ മാഷ് വീട്ടിൽ വന്നപ്പോൾ പറഞ്ഞു. ആ രാജ്യങ്ങളിൽ ജീവിതം എന്തു രസമായിരിക്കും എന്നാലോചിച്ചു.
ടി.വിയിൽ വല്ലപ്പോഴും ഒരു മലയാളം പടം ഞായറാഴ്ച ഉച്ചയക്ക് വരും. പൂമുഖം നിറഞ്ഞു കാഴ്ചക്കാർ.. അയൽക്കാർ.. അധികവും സ്ത്രീ ജനങ്ങൾ. സ്സ്... തുടങ്ങിയ സീൽക്കാരങ്ങളും ദുഷ്ടൻ, നന്നായി പോയി തുടങ്ങിയ ഇടപെടലുകളും അവർ നടത്തും. അധികവും അവാർഡ് വാങ്ങിയ ചിത്രങ്ങളായിരുന്നു.. ഇത്തരം ഇടപെടലുകൾക്ക് അവസരം കുറവ് . പോക്കുവെയിൽ എന്നൊരു പടം വന്നു.ബാലചന്ദ്രൻ ചുള്ളിക്കാട് ഷർട്ടിടാതെ അട്ടത്ത് നോക്കി ഇരിക്കും. പശ്ചാത്തലത്തിൽ ചൗരസ്യയുടെ flute. അതിനു ശേഷം ഉച്ചപ്പടം കാണാൻ ആളു കൂടിയില്ല.. ( ഉച്ചപ്പടം പ്രദർശിപ്പിക്കുന്ന ഒരു തീയേറ്റർ കവലയിൽ ആയിടെ തുടങ്ങി. യുവാക്കളും വൃദ്ധന്മാരും അവിടെ ഇടിച്ചു കയറി.)
പതിമൂന്നാഴ്ചയിൽ തീരുന്ന വല്ലാതെ മുഷിപ്പിക്കാത്ത പരമ്പരകൾ, ഗൃഹാതുരത്വ ത്തിൻെറ അന്യായമായ ആനുകൂല്യം മാറ്റി നിർത്തിയാലും രസകരമെന്ന് തന്നെ പറയാവുന്ന നുക്കഡ് പോലുള്ള പരിപാടികൾ ഡെൽഹിയിൽ നിന്നു... ഇവിടെങ്ങും വെടിമരുന്നിൻ്റെ മണമാണെന്നൊക്കെ pathos ഇട്ടു പറഞ്ഞു തുടങ്ങി വെടിമരുന്ന് ദുരന്തം റിപ്പോർട്ട് ചെയ്ത് ജോൺ ഉലഹന്നാൻ അതു വരെ കണ്ടു ശീലിച്ച ദൂരദർശൻ്റെ 'വിവേകത്തിൻ്റെ ഒരേ ഈണം' ഭംഗപ്പെടുത്തി. - 'വിവാദ വിഷയങ്ങളൊന്നും വാർത്തകളിൽ ഉൾപ്പെടുത്താതിരിക്കുക ' എന്നതാണ് Newട Policy എന്നു പ്രതികരണം പരിപാടിയിൽ ചോദ്യത്തിനുത്തരമായ് ദൂരദർശനു വേണ്ടി ശ്രീ കണ്ഠൻ നായർ നയം വ്യക്തമാക്കി.
മകൻ ഗാന്ധിയുടെ കാലത്ത് പീരങ്കിയും കള്ളപണവുമായ് ഇത്തരം വിവാദ വിഷയങ്ങൾ പെരുകി. ആകാശവാണി ഉത്തരേന്ത്യയിൽ കുട്ടികളുടെ പരിപാടിയിൽ പാട്ടു പാടാൻ പറഞ്ഞപ്പോൾ .ഗലി ഗലി മേം ഷോർഗുൽ ഹേം രാജീവ് ഗാന്ധി ചോർ ഹേ..എന്ന് പാടുന്ന അവസ്ഥ വന്നു. അതെന്നല്ല, ഒന്നും അന്തി ചർച്ചയ്ക്കെടുത്ത് ടി.വി.യിൽ ആ ചന്ദ്രതാരം ചർച്ച ചെയ്യപ്പെട്ടില്ല.
വെള്ളിയാഴ്ച രാത്രി 11 മണിയ്ക്ക് A സെർട്ടിഫിക്കറ്റ് കിട്ടിയ കലാമൂല്യമുള്ള ചിത്രങ്ങൾ സംപ്രേക്ഷണം ആരംഭിച്ചു. സദാചാരം ചാരമായില്ല. വികാരം വ്രണം പൊട്ടി ഒലിച്ചില്ല. വെള്ളിയാഴ്ചകളിൽ പല വീടുകളിലും കുട്ടി കൾ പഠനോത്സുകരായി..
സ്വകാര്യ ചാനലുകളുടെ കേരളത്തിലെ പിതൃത്വം ഏറ്റെടുത്ത് Asianet ആരംഭിച്ചു. ഏറെ കഴിയും മുമ്പ് പിതൃശൂന്യമായ ദൃശ്യ മാധ്യമപ്രവർത്തനത്തിൻ്റെ കേരളത്തിലെ പിതൃത്വം ഉറപ്പിച്ച് ഒരു സ്വകാര്യ ചാനൽ പത്മതീർതഥ കുളത്തിൽ ഒരു ഭ്രാന്തൻ ഒരു യുവാവിനെ മുക്കി കൊല്ലുന്ന തൽസമയ ദൃശ്യങ്ങൾ വാർത്തയ്ക്കൊപ്പം കാണിക്കുമെന്ന് Scroll വിട്ടു കൊണ്ടിരുന്നു..
വി.പി സിങ്ങ് അതിനിടെ ഞാൻ ജി', മോൻ ജി ഭരണം അവസാനിപ്പിച്ചു ഹൈസ്കൂൾ ദിനങ്ങളുടെ തുടക്കം ആനന്ദഭരിതമാക്കി. തുറന്ന ജീപ്പിൽ പഞ്ചാബ് മുഴുവൻ കറങ്ങി ഹീറോ ആയി. രഥം ഉരുണ്ടു.. ആ ഹീറോ പൊടുന്നനെ അപ്രത്യക്ഷനായി. മകൻ ഗാന്ധി കൊല്ലപ്പെട്ടു. പതിവു പോലെ ഒരു കൊലയുടെ സഹതാപത്തിൽ വീണ്ടും കോൺഗ്രസ് വന്നു
കാലക്രമം കുഴഞ്ഞു പോയാ.. തലയ്ക്ക് പുറത്തെ കോശങ്ങൾക് മാത്രമല്ലല്ലോ നര ?
"Sir,hair cut over!..colour..Colour...
what colour"
"Red Sir ,best Sir"
Red ഓ നന്നാകുമോ
വേണ്ട വെളുക്കെണ്ടത് വെളുക്കുകയും തെളിയേണ്ടത് തെളിയുകയും ചെയ്യട്ടെ
ഞാൻ എണീറ്റു. വഴിയിൽ നിറയെ വർണ വിളക്കുകൾ, വൻ കെട്ടിടങ്ങൾ, വഴിയരികിൽ മുഷിഞ്ഞ മുഖങ്ങൾ.... ഉഷ്ണകാറ്റ്

Wednesday, March 11, 2015

ഇന്നത്തെ ഇഡ്ഡലി ഒട്ടും ശാശ്വതം അല്ല ..."
ജഗദമ്മ യാണ് .എണ്ണ കറുപ്പിൽ പല്ലുകൾ തിളങ്ങി .രാവിലെ പോകാനുള്ളതാണ് . ശാശ്വതം അല്ലാത്ത മൂന്നിഡ്ഡലികൾകു മുൻപിൽ ഞാൻ മിഴിച്ചിരുന്നു .മറുപടിയെന്നോണം ജഗദമ്മ ഇഡ്ഡലിയിൽ വിരലാഴ്ത്തി തിരികെ എടുത്തു .മാവു മുഴുവൻ വിരലിൽ ഒട്ടി ഇരിക്കുന്നു.വേവ് പോരാത ഇഡ്ഡലിയിൽ സാമ്പാർ കോരി ഒഴിച്ചു .." .രൂക്ഷമായ രുചി…മൂന്നെണ്ണം അകത്താക്കി ഓടി .6.45 നു കോളേജ് വണ്ടി എത്തും .night കഴിഞ്ഞു ഭാര്യ എത്തുമ്പോൾ ഉച്ചയടുക്കും .അത് വരെ കുഞ്ഞ് ഉറങ്ങും,ഉണരും,മുട്ടിലോടും .
വിജയകാന്ത് അല്പം മെലിഞ്ഞു വിളറിയത് പോലുള്ള മുരുകൻ ആണ് driver .വഴി നീളെ തന്റെ ശമ്പളം കൂടെ directore മണിയടിച്ചു വാങ്ങി വക്കുന്ന ഭാര്യയെ ചീത്ത വിളിക്കും .അമരവിള ചെക്ക്പോസ്റ്റ് കഴിഞ്ഞാൽ മുരുകന്റെ ഫോണ് വിറക്കും. ഫോണ് എടുത്ത മുരുകൻ വിറക്കും ....ശബ്ദം താഴും ..വച്ച് കഴിഞ്ഞാൽ മുരുകൻ തമിഴും മലയാളവും കെട്ട ഭാഷയിൽ പറയും."അറിവ് കെട്ട സാധനം .....drive ചെയ്യുമ്പോൾ ഫോണ് ചെയ്യും..
ആനയുണ്ട് കാമ്പസ്സിൽ. .ആഴ്ചയിൽ ഒരിക്കൽ അതിനെ മണിയടിച്ചു കാമ്പസ്സിൽ തെക്കുവടക്ക് നടത്തിക്കും .. 'കാക്ക കാലിന്റെ തണൽ പോലും ഇല്ലാതെ 'വെയിൽ കത്തുന്ന ഒരു മധ്യാഹ്നത്തിൽ ഒരിക്കൽ ഫോണ് അടിച്ചു..
സാർ ,അത് വന്ത് stool examine ചെയ്യുമോ "
microbiologist നേരത്തെ പോയി .. സ്ലൈഡ് ആക്കി കൊണ്ടുവന്നാൽ നോക്കാം എന്ന് പറഞ്ഞപ്പോൾ ശബ്ദം താഴ്ന്നു..”സാർ..അതു വന്ത് ELEPHANTUDE… സാർ”
..elephant ഓഫ് medical കോളേജ് എന്ന് റിപ്പോർട്ട്‌ ചെയ്തു.അതിൽ നിറയെ strongyloides പോലെ എന്തോ വിര കിടക്കുന്നു .ആനയെ ദയവായി നടത്തിക്കരുത് എന്ന് വിളിച്ചു പറഞ്ഞു .പിറ്റേന്നു മുതൽ തിളപ്പിച്ചാറ്റിയ വെള്ളവും ,പിന്നെ ഭക്ഷണവും വീട്ടിൽ നിന്നാക്കി
6 മണി അടുപ്പിച്ചു വീട്ടില് എത്തുമ്പോൾ ജഗദമ്മ രാജമാണിക്യമാകും..."വ്വോ ..സാറേ എന്തരു പറയാൻ
കുട്ടി പെടുത്ത്‌ ......തൂറി ..“
ഭാര്യ night ആകുമ്പോൾ ..രാത്രി 2 മണിക്ക് കുഞ്ഞു കരയും ..
."ദേ ന്വാക്ക് ..പല്ലി ..എന്നൊക്കെ പറഞ്ഞു കളിപിക്കും .കുറെ നേരം പല പാട്ടുകളേയും തൊണ്ട കൊണ്ട് പരിക്കേല്പിക്കും.
ഒരു ഞായറാഴ്ച ഞാൻ ജഗദമ്മയൊട് വീട്ടു വിഷേഷങ്ങൾ ചോദിച്ചു .
.ഭർത്താവുണ്ട് കിടപ്പാണ് ...രോഗം ഒന്നും ഇല്ല..മദ്യം,മയക്കം ....”കിടക്കുന്ന കട്ടില് കൊണ്ടുപോകാൻ കടക്കാര് വരുമ്പോൾ എണീക്കുവാരിക്കും” .മകൻ നെയ്യാറോ മറ്റോ ഏതോ മുതല വളര്ത് കേന്ദ്രത്തിൽ ജോലി ചെയ്യുന്നു.അവന്റെ മോൻ കണ്ണൻ… .മാസം മൂന്നു ദിവസം വീട്ടിൽ പോകുമ്പോൾ കണ്ണന് കൈ നിറയെ മുട്ടായി, വീട്ടുകാർക്കു കാശ്...
ഒരു ദിവസം discovery ഇൽ ഓസ്ട്രേലിയയിലോ മറ്റോ ഉള്ള മുതലകളെ പറ്റി ഒരു പരിപാടി .ജഗദമ്മ ഓടി വന്നു.." സാറേ ഇവിടേയാ കണ്ണന്റെ അച്ഛന് ജോലി .ബോട്ട് ഓടിക്കുനത് അവനായിരിക്കും .ചെലപ്പോൾ കാണിക്കും ..."അസന്ഖ്യം നിക്കറിട്ട സായിപ്പന്മാർ ബോട്ടിൽ നില്കുന്നത് കണ്ടു സംശയത്തോടെ നോക്കി .."പണ്ടൊക്കെ സയിപ്പന്മാര് വരുമായിരുന്നു.ഇപ്പോൾ ഈ സവാരി നിരത്തി..അവന്റെ ജോലി പോക്ക് തന്നെ.."
3 ദിവസത്തെ അവധിക്കു പോയി വന്ന മൂന്നാം ദിവസം ദീപാവലിക്ക് വീട്ടില് പോവണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ പോരെടുത്തു .."ഇങ്ങനെ കൂടെ കൂടെ വീട്ടില് പോയാല കുഞ്ഞിനെ ആര് നോക്കും...ഞങ്ങൾക്ക് duty ക്ക് പോകേണ്ടേ .." കണ്ണനു മുട്ടായി വാങ്ങി കൊടുക്കാതെ എന്ത് ദീപാവലി .ജഗദമ്മ ഉടനെ എന്റെ കയ്യീന്ന്ഫോ ണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചു.
"മക്കളെ, ഇവര് പോകാൻ സമ്മ്തിക്ക്നില്ല .മൂന്നു ദിവസത്തെ ശമ്പളം പിടിച്ചോട്ടെ...,അല്ലെങ്ങിൽ കളഞ്ഞിട്ടു ഞാൻ അങ്ങോട്ട്‌ വരാം ...."
സാറ് തന്നെ സംസാരിക്കു .മകന്റെ ഭാര്യയാണ് എന്ന് തോന്നുന്നു.ഞാൻ വൈഫ്‌ നു കൊടുത്തു.."അമ്മച്ചി അങ്ങനെ പലതും പറയും.വിടുക ഒന്നും വേണ്ട..ഇപ്പോൾ വന്നു പോയെ ഒള്ളൂ ..."ഫോണ്‍ മുറിഞ്ഞു .
ഒരിക്കൽ ജഗദമ്മ കണ്ണിനു ചുറ്റും വേദന എന്ന് പറഞ്ഞു ആകെ ബഹളം..വലത്തേ കണ്ണ് ഇരുട്ട് കയറി തിമിരത്തിനു " വ്വോപ്പറേഷൻ " കഴിഞ്ഞതാണ .ഇപ്പോൾ ഇടതെ കണ്ണിനു ചുറ്റും കൊളുത്തി വലിക്കുന്ന വേദന ..ഒരേ ഇരിപ്പ് ...പണിമുടക്ക്‌ ...മെഡിക്കൽ കോളേജ്കളിലെ ഡ്യൂട്ടി ലിസ്റ്റുകൾ പല തവണ മാറ്റി എഴുതേണ്ടി വന്നു .ലോകം ആടി ഉലന്ഞു.
RIO യിലെ ഡോക്ടർമാർ "വെറുതെ ലൈറ്റ് അടിച്ചും മരുന്നൊഴിചും" കണ്ണിനു ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞത് ഒന്നും ജഗദമ്മ കണക്കിലെടുത്തില്ല..
”കാട്ടാക്കട PNM അശോത്രിയിൽ പോയി കണ്ണ് പൊളന്നു വ്വോപ്പറേഷൻ ചെയ്യണം...ഇത്തിരിപ്പോരം മരുന്നോഴിച്ചിട്ടെന്തു ..."
തന്റെ രോഗങ്ങള്ക്ക് ശമനം ലഭിക്കുന്ന ഒരേയൊരു ആരോഗ്യ നികെതനം കാട്ടാക്കട PNM അശോത്രി ആണെന്ന് ജഗദമ്മ വിശ്വസിച്ചു
ഒരു ദിവസം നിസ്സാരമായ കാര്യത്തിന് ജഗദമ്മ പിണങ്ങി...
പാവങ്ങളെ "ജ്വാലിക്കു " നിർത്തി ദ്രോഹിക്കരുത് എന്ന് പറഞ്ഞു കൊടുങ്കാറ്റു പോലെ സാധനങ്ങൾ ഒരു കവറിൽ ആക്കി പടിയിറങ്ങി ..വഴി നീളെ പുലഭ്യം പറഞ്ഞു മറഞ്ഞു ..വര്ഷങ്ങള് പലതു എന്ന് പറഞ്ഞു കൂടാ, ചിലതു തള്ളിയും തലോടിയും കടന്നു പോയി ...ആ കുഞ്ഞിനു രണ്ടു ദിവസം മുൻപ് ഒന്നാം ക്ലാസ്സിലേക്ക് uniform കുപ്പായത്തിനു അളവെടുത്തു.
ഇന്ന് തിരഞ്ഞെടുപ്പ് ദിവസം,എന്തോ ഓര്മ വന്നത് മോഡിയേയോ രാഹുൽ ഗാന്ധിയേയോ ഒന്നും അല്ല..ജഗദമ്മയെ ആണ്
...കാന്റീനിൽ ഇരികുന്നു
ജഗദമ്മ വോട്ട് ചെയ്തു കാണുമോ ,ആര്ക്ക് ചെയ്തു കാണും..."
മുന്നില് ഇഡ്ഡലികൾ…വളരെ ശാശ്വതം ആയ മൂന്ന് ഇഡ്ഡലികൾ...

Tuesday, March 10, 2015

"ഞാൻ സാറിനെ ഇന്നലെ വിളിചു കിട്ടിയില്ല.അമ്മയെ അട്ടപ്പാടിക്ക്കടുതൊരിടതെക്കു മാറ്റി."
ഞാൻ ഒന്നു തല പൊക്കി നോക്കി..
കുമാറാണു..കഴിഞ്ഞ തവണ കണ്ടതി നെക്കാൾ ഉന്മെഷവാൻ..
" ഇ തെന്താ കയ്യിൽ കു റെ പേപ്പർ കെട്ടു...അമ്മയു ടെ റിപ്പൊർടുകളാണൊ..."
"അല്ല..   കുറചപെക്ഷകളാണു..പഞ്ചായ തോഫിസ്സിൽ
 ഒന്നു പോണം...വീട്‌ ഒന്നു പൊളിചു പണിയണം...കിണറിന്റെ സ്താനം മാറ്റണം."
ഞാൻ ഒന്നും മനസ്സിലാകതതു പോലെ നോക്കി
"സാറെ ഞാൻ ഒന്നു നൊക്കിചു.....ഒരു കൊല്ലം മുൻപു വീടു ഒന്നു പുതുക്കി പണിതു..പണി കഴിഞ്ഞ അന്നു പണിക്കാരു തമ്മിൽ തല്ലു നടന്നു..   Police വ രെണ്ടി വന്നില്ലെ....പിന്നെ ഇ ങൊട്ടു പ്രശ്നങ്ങളു ടെ ഒരു ഘൊഷയാത്ര തുടങ്ങി ..
"അതൊക്കെ അങ്ങനെ ചിന്തികുന്നതു കൊണ്ടാണു.."
"അല്ല...സാർ..ആദ്യം  അനിയനു പനി വന്നു admit     ആയി...ഒരാശ്ച കഴിഞ്ഞില്ല...അച്ചൻ മരിചു...മരിക്കതക്ക രോഗം ഒന്നും ഇല്ലയിരുന്നു... അതും പെട്ടെനന്ന് ..ഇതാ ഇ പ്പൊൾ അമ്മയുടെ പെരു വിരലിനു താ ഴെ ഒരു തഴംബു പൊ ലെ തഴചു വന്ന  ചെറിയ മുഴ എത്ര പെ ട്ടെന്നാണു വലുതായതു..  cancer  ആ ണെന്നു സാർ  report    ചെയ്തു.. radiation എടുത്തു...എന്നിട്ടും അതു പടർന്നു"

"കുമാറെ അതിനു.."
"സാറെ .നമുക്ക്‌് ഒന്നും അറിയാൻ പാടിലാതത ഒരു പാടു കാര്യങ്ങൾ ഉണ്ടു....ഞാൻ ഒരാളെ കൊണ്ടു നോക്കി ചെന്നു പറഞ്ഞല്ലൊ.അയാൾ വീട്ടിനകതു കയറാൻ പൊലും കൂട്ടാക്കിയില്ല...കിണറു നോക്കിയതും ചോദിചു..ഇതാരു ചെയ്തു...കിണർ പറമ്പി ന്റെ നടുക്കു വന്നിരികുന്നു..പുതുക്കി പണിഞ്ഞ പൊൾ പറ്റിയതാണു...കാശു പൊലും വാങ്ങാൻ നിന്നില്ല...ഇനി ഇതു മാറ്റി പണിതിട്ടു എ ന്നെ വിളിചാൽ മതി..എന്നു പറഞ്ഞൊരു നിൽപ്പാണു.
കുമാർ ഒരു നിശ്വാസം വിട്ടു.
"അയാളെ കിട്ടിയതു ഭാഗ്യമായി.ഞാൻ ഇപ്പൊൾ പഞ്ചായതിൽ പൊയിട്ടാണു വരുന്നതു...പൊളിചു പണിയാൻ      അപെക്ഷ കൊടുതു .."
"കുമാറെ ..ഒരു പാടു ചെലവാക്കി പുതുക്കി പണിതതല്ലെ...അമ്മയുടെ ചികിൽസ ക്കും ഒരു പാടു ചിലവു വരില്ലെ..."
"കാര്യം ഇല്ല സാ റെ
ഇനിയും പ്രശ്നങ്ങൾ ഉണ്ടാകും ..നമുക്ക്‌ അറിയില്ല .ഇതിലൊക്കെ കാര്യം ഉണ്ടു. .ഇതു പൊലുള്ള അനുഭവങ്ങൾ ഉണ്ടായാൽ ആരും വിശ്വസിക്കും ...സാറും വിശ്വസിക്കും...ഒക്കെ വിശ്വാസം ത ന്നെ..!"
"തർക്കികാൻ ഞാനില്ല..വിശ്വാസം ഒ ക്കെ നല്ലതു തന്നെ ..പക്‌ഷെ ചികിൽസയുമായി കൂട്ടി കുഴക്കുന്നതെന്തിനു.....സോറിയാസിസ്‌ മാറാൻ സർപ്പ കോപതിനു വഴിപാടു നടതാം.പക്‌ഷെ അതു കൊണ്ടു മാത്രം  രോഗം മാറും എന്നു വിചാരിക്കരുന്നത്‌ അബധമല്ലെ...അമ്മയു ടെ ചികിൽസ എൻതെ നിർത്തിയതു"
"നിർത്തിയിട്ടില്ല...നാടൻ മരുന്നും..ഒറ്റമൂലിയും...അതു കഴിക്കാൻ തുടങ്ങിയിട്ടു ഒരാഴ്ച ആയി...അതിനു ശേഷം  പുതിയ്‌ ഒരു സ്തല തെക്കും    spread ചെയ്തിട്ടില്ല...മനസ്സിനും നല്ല സന്തോഷമുണ്ടു...ശാന്തമായ സ്തലം...അടുത്ത കാല തൊന്നും അമ്മയെ ഇങ്ങനെ ചിരിചു കണ്ടിട്ടില്ല.."
"സാറെ എന്തു നാട്ടു മരുന്നു...എൻറ്റെ friend   ഒരു  collegeൽ കൊണ്ടു പോയി കാണിചു.. Botany departmentuകാരു പറഞ്ഞതു ശീമകൊന്നയുടെ തണ്ടാ ണെന്നാണു.അതു കഴിചല്ലെ   കാൻസർ മാറുന്നത്‌..."
നമ്മു ടെ  technician ഇടപെട്ടു
"അതെനിക്കറിവില്ലാത കാര്യമാണു..ഔഷധസസ്യങ്ങളെ അറിവില്ലാതെ നമ്മൾ പറയാൻ പാടില്ല . പ ക്ഷെ ഏതു രീതിയിൽ ചികിൽസിചാലും അതി ന്റെ അടിസ്ഥാനം എന്താണെന്നു വിശദീകരിചു തരാൻ ആ ചികിൽസാ രീതി നടതുന്നവർക്കു കഴിയണം...കാൻസർ കോഷങ്ങളു ടെ രോഗമാണു ..പണ്ടാരോ പറഞ്ഞതു പോ ലെ മരിക്കാൻ മറന്നു പോയ കോശങ്ങൾ ..അതു അതി വേഗം പരക്കുന്നു..പെ രുകുന്നു..കുറെ ഒ ക്കെ ശാസ്ത്രം കണ്ടു പിടിചു.ബാക്കി കണ്ടു പിടിക്കാൻ ശ്രമികുന്നു."
"അതു സാറു വിശ്വസിക്കുന്ന ശാസ്ത്രം അല്ലെ...അതു മാത്രം ആണു ശരി എ ന്നെങ്ങനെ പറയും.."
"കുമാറെ ..വിശ്വസികുന്ന ശാസ്ത്രം എ ന്നൊനില്ല...ഇ പ്പൊൾ മേശ പുറത്തിരിക്കുന്ന  ആ  microscopelലൂ ടെ നോക്കിയാൽ നിങ്ങൾക്കു ഒരു രോഗിയുടെ രക്തതിൽ മലമ്പനി ഉണ്ടാകുന്ന malarial parasite  നെ തെളിഞ്ഞു കാണാം.അതാണു മലമ്പനി ഉണ്ടാക്കുന്നത്‌ എന്നു സാർ വിശ്വസികുന്നു
ഞാനതു വിശ്വസിക്കുന്നില്ല എന്നു പറയുന്നതിൽ അർത്തമില്ല.അതാണു മലമ്പനി ഉണ്ടാകുന്നത്‌ എന്നും മലമ്പനി പരതുന്ന കൊതുകുകളെ നിയന്ത്രിചാൽ ഈ രോഗം പരക്കുന്നതു കുറയ്ക്കാമെന്നും ഇതിനെതി രെ മരുന്നു കൊടുത്താൽ മലമ്പനിക്കു ശമനം ഉണ്ടാകുമെന്നും നമുക്കു അനുഭവങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും അറിയാം.അതിൽ വിശ്വാസതി ന്റെ പ്രശ്നം വരുന്നില്ല.."
പുറത്തു  resultnu  നിൽക്കുന്ന രോഗികൾ അക്ഷമരായി തുടങ്ങി..
"കുമാർ ആ ലൊചിചു തീരുമാനിക്കൂ...അമ്മയു ടെ ചികിൽസയു ടെ കാര്യം...കുറചു തിരക്കുണ്ട്.."‌

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...