Friday, October 23, 2015

തട്ടിന് പുറത്തു കാലങ്ങളായുള്ള മാറാലക്കിടയിൽ സർപങ്ങളുടെ വാഴ്ച .
 ഡ്യൂട്ടി കഴിഞ്ഞു വന്നു കണ്ണടക്കുമ്പോൾ ,പ്രണയാന്വേഷണ പരീക്ഷണങ്ങളും അനുബന്ധ സാഹസങ്ങളും പങ്കു വയ്ക്കുമ്പോൾ ,അച്ചുതണ്ടിൽ നിന്ന് ലോകത്തെ തെറിപിക്കും എന്ന മട്ടിലുള്ള ശക്തിമത്തായ സിദ്ധാന്തങ്ങളിൽ തർകിക്കുമ്പോൾ...ഉരുണ്ടി കൂടി മറിയുന്ന ശബ്ദം ..സാനറ്റൊറിയം പണിത കാലത്തെ കെട്ടിടങ്ങളാണ് ,വളരെ ഉയർന്ന ചുവരുകൾ .

ചുമരുകളുടെ അടരുകൾ കിടയിൽ ഫിസ്റ്റുല പോലുള്ള സഞ്ചരപഥങ്ങളിലൂടെ ഒന്നിലധികം അവസരങ്ങളിൽ പാമ്പുകൾ മച്ചിൽ നിന്നും ഊർന്നും  ഉരഞ്ഞും പ്രകാശത്തിന്റെ പ്രതലത്തിലേക്ക് ,ഞങ്ങളുടെ ദൃഷ്ടിപഥത്തിലേക്ക് ,പകൽ വെളിച്ചതിലേക്ക് ഇറങ്ങി  പകൽ കാഞ്ഞു.
  .
ഗട്ടി സാർ  ഹാം റേഡിയോയുടെ പ്രതാപകാലത്തേ കുറിച്ച് സംസാരിച്ചു അസൂയാവഹമായ അനായാസതയോടെ മുറിയിലേക്ക് അപ്രത്യക്ഷനാവും ."പാമ്പൊന്നും ഇല്ലപ്പാ  " എന്ന് പറഞ്ഞു സുഖനിദ്രയിൽ വിലയികുന്ന അദേഹത്തെ ഒരു ശബ്ദവും അലോസരപെടുതിയില്ല

അധ്വാനവും സംതൃപ്തിയും ശക്തിമത്തായ സിദ്ധാന്തങ്ങളിൻ മേലുള്ള അന്യോന്യവും ഒക്കെയായി കാലം അയത്നസുന്ദരം ഒഴുകവേ, ആണ് ഒരു നാൾ ഇയ്യിടെ ആരോ പറഞ്ഞത് പോലെ" ഇരുന്നോ ഇരന്നോ തുരന്നോ "PG എടുത്തില്ലെങ്കിൽ ജീവിതം എടുക്കാത്ത അണപൈസ പോലെ ഒടുങ്ങില്ലേ എന്ന പ്രമേയം അവതരികപെട്ടത് ,തല്ഫലമായി  എല്ലാ പ്രോടഗോനിസ്ടുകളും പ്രീ, പാരാ ക്ലിനിക്കൽ TUTOR മാരായി രംഗം മാറി . സമ്പന്നനായ വൃദ്ധൻ നവയുവതിയെ വിവാഹം ചെയ്തെപ്പോഴുള്ള ദാമ്പത്യം കണക്കു, സമയം ആവശ്യത്തിനു ലഭിച്ചെങ്കിലും അത് വെറുതെ പാഴായി പോകാൻ തുടങ്ങി.

പുസ്തകങ്ങളിൽ കൂട്ടി വച്ചു പഠിതത്തിനു കാറ്റു പിടികുന്നില്ലല്ലോ എന്ന വൈക്ലബ്യത്തിൽ ഇരിക്കുമ്പോൾ ഗട്ടി സാർ ഹാം റേഡിയോയിൽ ഒരു ഗട്ടി സുഹൃത്തിനെ കേട്ട് മുട്ടി യെന്നും ആവേശപൂർവ്വം തുടർന്നപ്പോൾ അതൊരു സിംബാബ്വെ ഗോത്രനാമമായിരുന്നു എന്ന് തിരിച്ചറിഞ്ഞ കാര്യം പങ്കു വെക്കും. ഒരു പണിയും ചെയ്യാതെ പഠിക്കുക എന്ന പദ്ധതിയോടുള്ള വിയോജിപ്പ് ഒരു ചെറു ചിരിയിലൂടെ പ്രകടി പ്പിച്ചു അദ്ദേഹം നിദ്രാ ദേവിക് സ്വയം സമർപിക്കുകയും ചെയ്യും .
പകലായ പകലൊക്കെ വറ്റി വരണ്ട ഒരു ചൂട് കാല രാത്രിയിൽ തൊണ്ട നനക്കാൻ എണീറ്റപ്പോൾ ഭിത്തിയിൽ ചിതലരികിട്ട  ദ്വാരതിനടുത്ത് നിന്ന് ഒരു പാമ്പ് (ഒറ്റ കാഴ്ചയ്ക് സർപം എന്ന് വിളികാനുള്ള യോഗ്യത സംശയമാണ് )യുഗങ്ങളായുള്ള വിശപ്പൊടുകുന്ന ഭാവത്തിൽ ഒരു പല്ലിയെ അല്പാല്പമായി അകതാകുന്നു .ഭിത്തിയോട് ചേർന്നമർന്നു തലമാത്രം ഉയർത്തി  പല്ലിയെ സ്വാംശീകരികുകുയാണ് .
വിളക്കുകൾ തെളിഞ്ഞു ." മുയലുകൾ പകലുറക്കതിനെതുന്ന പകർപ്പൻ പറങ്കിമാവിൻ ചോട്ടിൽ" നിന്ന് മർദനോപകരങ്ങണളുമായി ഞങ്ങൾ പൊസിഷൻ എടുത്തു .മുകളിലെ ക്വാർടേർസ്സിൽ നിന്ന് കുപ്പി സാർ "ഞാനും വരുന്നു ,ഒന്ന് ജെട്ടി ഇട്ടോട്ടെ എന്ന് വിളിച്ചു പറഞ്ഞു .." ഹോസ്റ്റൽ അങ്കണതിൽ കഞ്ചാവ് വളർത്തി അത് ഇസ്തിരി പെട്ടി കൊണ്ടുണക്കിയ ക്ഷുഭിത യൗവനം കടന്നു വന്ന കക്ഷിയാണ്  ."അമ്മയാണെ സത്യം ,ഇപ്പോൾ വല്ലപോഴുമുള്ള കള്ളടി മാത്രമേ ഉള്ളൂ ...".അദ്ദേഹം   MBBS പൂർത്തിയായി ബൈക്കപകടത്തിൽ പെട്ട് ഓർമയും സ്ഥലകാല ബോധവും ,സാമാന്യ മര്യാദയും സ്വയം ശുചിത്വവും എല്ലാം  കൈ മോശം വന്ന ഒരു പഴയ സുഹൃത്തിനെ അവിടെ പാർപിചിരുന്നു .എന്തെങ്കിലും clerical ജോലിയെങ്കിലും ഒന്ന് സ്ഥിരത വന്നതിനു ശേഷം പൂർവ സുഹൃത്തിനു തരപ്പെടുത്തി കൊടുക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു അദേഹത്തിന്. നമ്മളെ പോലെ ഒക്കെ പഠിച്ചു വന്ന ഒരാളാണ് എന്ന് കൂടെക്കൂടെ പറയും .
"ഇണ ചേരുകയും ഇര വിഴുങ്ങകുയും ചെയ്യുമ്പോൾ ഒരു മൃഗത്തെയും ആക്രമിക്കരുത് .."
കുപ്പി സാർ താത്വികനായി ,ഞങ്ങൾ ക്ഷമ കാണിച്ചു .

മൊബൈൽന്റെ കടന്നു കയറ്റം ശക്തി പ്രാപിച്ചു തുടങ്ങിയതോടെ മെൻസ് ഹോസ്റെലിലെ ഏതേലും മുറിയിലുള്ള ഏതേലും രമേശനോ മറ്റോ വല്ലപ്പോഴും വരുന്ന ഇന്കമിംഗ് കാളുകൾ സഹർഷം ആളെ കണ്ടുപിടിച്ചു ചെവിയേല്പിക്കുക എന്ന സേവനത്തിനായി മാത്രം  ഫോണ്‍ ബൂത്ത്‌ നടത്തുന്ന സുനിയെട്ടന്റെ ബൂത്തിൽ ഒരു സ്വ.ലെ ചേട്ടൻ ഇരിക്കുന്ന കാര്യം ഓർമ്മ വന്നു .വാർഡിൽ വൃതിയാകുന്ന"ഫെനോയ്ൽ " ഒക്കെ തീർന്നാൽ sweeper മാർ പോലും അറിയുന്നതിന് മുൻപ് പത്രത്തിൽ എത്തിക്കുന്ന ചേട്ടനോട് മുട്ടിയാൽ ഒരു നല്ല ക്യാമറ കിട്ടിയേക്കും എന്നു ആരോ പറഞ്ഞു . 
"അതിനുള്ള നേരം ഒന്നും ഇല്ല .വിഴുങ്ങി കഴിഞ്ഞാൽ ഉടൻ അടി വീഴണം " ഒരൊന്നര മിനിറ്റ് കൂടി എടുത്തു കാണും .പല്ലിയെ അകതാകിയ പാമ്പ് ഒന്ന് നോക്കി .പുച്ഛം ,അല്ലേൽ നിസ്സന്ഗത .കനലിൽ വച്ച കാൽ ഞൊടിയിൽ വലിയുന്ന മട്ടു നിമിഷാരധം കൊണ്ട് ചുമരിലെ ഫിസ്ടുലയിലേക്ക് പിൻവലിഞ്ഞു.ദശാബ്ദങ്ങളുടെ ഇരുൾ വിടവിലൂടെ ,എത്രയോ TB രോഗികളുടെ ചുമ കൊണ്ട് പ്രകമ്പനം കൊണ്ട സാനറ്റൊരിയതിന്റെ ചുമരടരുകൾക്കിടയിലൂടെ മചിലെത്തി
 . അന്ന് രാത്രി വല്യ ശബ്ദ ഗോഷം ആയിരുന്നു . പാമ്പ് മാത്രമല്ല  മരപട്ടിയും കാണും .പാമ്പുകൾ മാത്രം വിചാരിച്ചാൽ ഇത്ര ശബ്ദം കേൾക്കുമോ? .മരപട്ടിയാണേൽ മൂത്രം ഒഴിക്കെണ്ടതാണ് ,,അത് ചോർന്നു താഴെ എത്തെണ്ടതല്ലേ  . ഉറക്കം മുറിഞ്ഞു കൊണ്ടിരുന്നു .സർപകോപം ..സർപങ്ങൾ കൂട്ടമായി ഇറങ്ങി വരുമോ..അക്കാലത്തു യുക്തിചിന്തയ്ക്കും മറ്റും അടിപെട്ട് തുടങ്ങിയിട്ടില്ല .പരീക്ഷയടുപിച്ചു ക്ഷേത്രദർശനം ,ഭക്തി മാര്ഗം ഒക്കെ പതിവുണ്ട് !
"ഒരു ദിവസം കൂടി പോലും ഇവിടെ ഇനി താമസിക്കരുത്...നേരം വെളുത്താൽ പുതിയ quarters ചോദിക്കണം "
""...ഇല്ലേൽ പാലായിലും നല്ല ക്ലാസ്സ്‌  ആശുപത്രിയുണ്ട് ..."
"ഡാ ....,പെരള്ളശേരി വരെ ഞാൻ വെളുപ്പിനൊന്നു പോവുന്നുണ്ട് ..അവിടെ സര്പനിവാരണത്തിന് പൂജയുണ്ട് എന്ന് കേട്ടിട്ടുണ്ട്"
സംഭാഷണം നീണ്ടു 
നേരം വെളുത്തു ...ഗട്ടി സാർ വെളുപ്പിനുണർന്നു .shaving ക്രീം പതപിച്ചു ..എന്താണ് ആരും ഉറങ്ങിയില്ലേ എന്ന് ചോദിച്ചു .
ഒന്ന് നടന്നു .ഒരു കാപ്പി അകത്താകി .പെരളശ്ശേരി ക്ക് ഇതുവരെ പോയിട്ടില്ല .പാമ്പിനു പറശ്ശിനി ബെസ്റ്റ് അല്ലെ .പല തവണ പോയിട്ടുണ്ട് .വഴിയൊക്കെ ചോദിച്ചു മിൽക്ക്  ബൂത്തിൽ നിൽകുമ്പോൾ  സംഗതി സംസാരമായി .കളി അല്ല സര്പങ്ങളുടെ കോപം .ഇവിടെ അധികം ദൂരെ അല്ലാതായി ഒരു പഴയ തറവാടുണ്ട് .അവിടെ കൃത്യം പൂജയൊന്നും ഇല്ല .പഴയ പ്രതാപം ഒന്നും ഇല്ല .അവിടുത്തെ പൂജാരി കേമനാണ്
 ."നിങ്ങ ആടെ ഒന്ന് പോയ്നോക്ക്ര "
എണ്പതുകളുടെ തുടകത്തിൽ sanatorium രോഗികള്ക്ക് മുട്ട കൊടുക്കുമായിരുന്നു എന്നും അവരിൽ ചിലർ മുട്ട മറിച്ചു വിറ്റു കാശ് കൊണ്ട് പട്ട യടിക്കും എന്നും കേട്ടിടുണ്ട് .മുട്ട വിറ്റു പട്ട യടികുന്ന പാരംബര്യതിനൊതു വാറ്റ് നില നില്കുന്ന കയറ്റിറക്കങ്ങൾ .
ഒടുവിൽ പൂട്ടിയിട്ട ഒരു തറവാടിലെത്തി ,അപ്പുറത്ത് കാവ്പോലൊരു തറ ...
കരിമ്പനടിച്ച ഒരു വല്യ മുറം .
വൃദ്ധനായ ഒരു മനുഷ്യൻ കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു .അദേഹം ചിരിച്ചു .
ഇവിടെ ഇപ്പോൾ പൂജയൊന്നും ചെയ്യുനില്ല ,ഇപ്പോളുള്ളവർക്ക് താല്പര്യം ഇല്ല .എനിക്കാണേൽ വയ്യ.മച്ചിന് മുകളിലുള്ള പാമ്പുകൾ ,മരപാമ്പുകൾ പൊതുവെ ആരെയും ദ്രോഹിക്കാറില്ല .നിങ്ങള്ക് നിങ്ങളുടെ ജീവിതം ,അവർക്ക് ആവരുടെ ...

പൂജയ്കുള്ള പ്രതിഫലം ആണോ പ്രശ്നം എന്ന് ഇറങ്ങാൻ നേരത്ത് സൂചിപിച്ചപ്പോൾ അദേഹം പറഞ്ഞ മറുപടി അത്ഭുതകരമായിരുന്നു .
"ദക്ഷിണ ഒന്നിനും വല്യ വിഷയമാക്കാൻ പാടില്ലാ എന്നാണ് .ഒരു വേശ്യ സ്ത്രീയുടെ അടുത്ത് വരുന്നത് രാജാവാകാം ,ചോരനാകാം ,ഭോഗേച്ചയുള്ള സാധാരണക്കാരനാകം ...എല്ലാവരെയും ഒരുപോലെ സ്വീകരിക്കാൻ അവർക്ക് കഴിയണം "(വികാരം വ്രണപെടരുത്,ഒരു ചില്ലക്ഷരം പോലും ഭാവനയല്ല )
നല്ലത് വരും എന്നാശംസിച്ചു ഞങ്ങളെ യാത്രയാക്കി

ദിവസങ്ങൾകുള്ളിൽ   പുതിയ quartersൽ, ചെറുപതിന്റെ അതിപ്രസരത്തിൽ അവിടെ കുടുംബ ജീവിതം നയിക്കുന്ന സീനിയർ ഡോക്ടർമാർക്ക് അലോസരം ഉണ്ടാക്കില്ല എന്ന ഉറപ്പിൽ ഞങ്ങൾക്ക് താമസം ശരിയായി .സംഹാരസൂര്യ പ്രഭയിൽ ചുട്ടു പൊള്ളുന്ന പുത്തൻ കെട്ടിടം ...

പരീക്ഷകൾ ,പരീക്ഷണങ്ങൾ .പല ഭാഗത്തേക്ക്‌ ആളുകള് ചിതറി .മേല്ഗതി തന്നെ എന്ന് പറയാം. 
പാമ്പുകൾ പടവും പ്രാണനും പൊഴിഞ്ഞും , വർഷങ്ങൾ കൊഴിഞ്ഞും കാലം മുന്നേറി .
ഗതകാലം ഉറഞ്ഞു പോയൊരു മാൻഷൻ പോലുള്ള ആ  വാസസ്ഥലം ഇപ്പോൾ കാടെടുത്തു കാണണം


No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...