Monday, January 25, 2016

മറിയയുടെ പുത്രനായ ഈസ പറഞ്ഞിരിക്കുന്നു : ലോകം പ്രയാണത്തിനായുള്ള പാലം മാത്രമെന്നു;സൌധങ്ങൾ തീർത്തു സനാതനത്വം കാംക്ഷിക്കരുത് ..നശ്വരതയെ കുറിച്ച് സ്മരണപെടുതുന്ന പേർഷ്യൻ .ലിഖിതങ്ങൾ ആലേഖനം ചെയ്ത മഹാകവാടത്തിലൂടെ യാണ് ഫതേഹ്പൂർ  കൊട്ടാരത്തിൽ പ്രവേശിച്ചത് .
മോണ്ടു വാചാലനായി .ചരിത്ര പാഠങ്ങൾ ഒഴുകി .റെയിൽവേ ടൈം ടേബിളിൽ  ട്രെയിൻ വന്നു പോകുന്ന സമയവും സ്റ്റൊപുകളും  കണക്കു ഒരു രാജാവിന്റെ കാലഘട്ടവും സംഭാവനകളും അക്കമിടുന്ന ബോറൻ സ്കൂൾ പുസ്തക ചരിത്രം അല്ല ,സൊയമ്പൻ കഥകൾ ..

അക്ബറിനു ഹിന്ദു ,ഇസ്ലാം ,ക്രിസ്തു മതക്കാരായ ഭാര്യമാരുണ്ടായിരുന്നു എന്നതാണ് അദേഹം അക്ബറിന്റെ മതാതീത ദർശനത്തിനു ഉദാഹരണം ആയി പറഞ്ഞത് .ഒള്ളതാണെങ്കിൽ ഉഗ്രൻ ആശയം തന്നെ . അക്ബർ പല മതങ്ങളും മിക്സ്ചെയ്തു ദീൻ ഇലാഹി ഉണ്ടാകിയ കഥ അങ്ങേരു പറഞ്ഞില്ല.
ദീൻ ഇലാഹി കഥ കേൾക്കാൻ കാത്തിരുന്ന എനിക്ക് ,കുഞ്ഞുങ്ങൾ  ഇല്ലാത്ത ദീനം  മാറി കിരീടം തലമാറാൻ അവകാശിക്കായി സൂഫി വര്യനായ ചിസ്തി (ഉച്ചാരണം തെറ്റെങ്കിൽ ക്ഷമ) യുടെ അനുഗ്രഹം തേടിയ അക്ബറിന്റെ കഥ കേൾക്കാൻ സാധിച്ചു .മാസങ്ങള്കുള്ളിൽ വീട്ടിലും പത്നിയുടെ ഉദരത്തിലും "ചിരാഗ് " തെളിഞ്ഞു .
ചിസ്തിയുടെ കുടീരത്തിൽ "ചദർ " ചാർത്തി നൂല് ജനൽകമ്പിയിൽ  കെട്ടിയാൽ അപ്രകാരം നമ്മുടെ "മനോകാമന "കൾ 12 മാസങ്ങൾകുള്ളിൽ സഫലീകൃതം ആവും .. ചെറുത്,മീഡിയം ,വലുത് എന്നിങ്ങനെ മൂന്നു സൈസിലും വലുപ്പത്തിലും വിലയിലും ഉള്ള പുതപ്പുകൾ ആണ് ...
ചെറിയതു   മതിയെന്ന് തീരുമാനിച്ചു .ഇല്ലേൽ എടിഎം തേടി  താഴെ പോകണം .



വലുതാകുമ്പോൾ പുണ്യം കൂടുമെന്ന് മാത്രമല്ല എല്ലാ ലാഭ നേട്ടങ്ങളും ഗ്രാമങ്ങളിലെ പാവങ്ങൾക്ക് കിട്ടുമെന്നും മോണ്ടു ഓർമിപ്പിച്ചു.
എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്നു മനസ്സിൽ ശ്രീനിവാസൻ ചോദിച്ചെങ്കിലും അത്രയ്ക്ക് കാറ്റു വേണ്ട എന്ന് ശ്രീനിവാസൻ തന്നെ പറഞ്ഞു. അത്രയ്ക്ക് പുണ്യം വേണ്ട -
പുതപ്പ് കുടീരത്തിൽ ചാർത്തി. നൂല് കെട്ടി. വണങ്ങിയറങ്ങി. ആഗ്രഹിച്ചത് പുറത്ത് പറയരുത് എന്നും മാസങ്ങൾക്കുള്ളിൽ നടക്കും എന്നും മോണ്ടു ഉറപ്പ് പറഞ്ഞു. ഔലാദ്, ഇമ്പാദത് തുടങ്ങിയ വാക്കുകൾ ആവർത്തിച്ച അദ്ദേഹത്തിന്റെ ഹിന്ദി ഇടയ്ക്കിടെ മുഗൾ അസം സിനിമ ഓർമ്മിപ്പിച്ചു. സലീം, അനാർക്കലി ,നാടകീയമായ സംഭാഷണങ്ങൾ, പാട്ടുകൾ ..
ദാസിയും നർത്തകിയുമായ അനാർക്കലിയെ അക്ബർ കുഴിച്ചു മൂടിയില്ല എന്നും , തടങ്കലിലാക്കുകയായിരുന്നുവെന്നും പറഞ്ഞ മോണ്ടു കവാടം കാണിച്ചു. വിടമാട്ടേൻ എന്ന വിളിയും ചിറകൊടിയൊച്ചയും കേട്ടില്ല.
വിശാലമായ ചത്വരത്തിൽ താടിക്കാർ ഹാർമോണിയത്തിന്റെ വാതായനം വീശി അള്ളാഹോ എന്ന ഗാനമാരംഭിച്ചു. അനാർക്കിസ്റ്റുകളായ അവധൂതന്മാർ ആകും എന്ന് പ്രതീക്ഷിച്ചെങ്കിലും സമുച്ചയത്തിന്റെ ഭാഗം തന്നെയാണ് അവർ എന്നാണ് തോന്നിയത്.

 നല്ല ഇമ്പമുള്ള പാട്ട്. സൂര്യൻ അസ്തമിച്ചു തുടങ്ങി.

പുറത്ത് ഷക്കീൽ അഹമദ് കാത്തിരിക്കുന്നു.. പുള്ളിയാണ് ഉപഭൂഖണ്ടതിലെ ഏറ്റവും നല്ല ഗയിഡ് എന്ന  ആമുഖത്തോടെ മോണ്ടുവിനെ പരിചയപെടുത്തിയത്.തുരു തുരെ ഹോണടിക്കുന്ന ഷകീൽ പാൻ ചവക്കാത്തപ്പോഴെല്ലാം ഫോണിൽ സംസാരിച്ചുകൊണ്ടാണ് കാറോടിച്ചത്.
ഭഗവാൻ കൃഷ്ണൻ "ഖേൽ - ഖൂദ് " നടത്തി പൂതനയ്ക്ക് മോക്ഷം നൽകി സഖിമാരൊത്ത് രാസലീലയാടി  ജീവിച്ച മഥുര ,വൃന്ദാവൻ  പുണ്യഭൂമി സന്ദർശിക്കാതെ യാത്ര പൂർണ്ണമാകില്ല എന്നു ഷെക്കീൽ ഓർമ്മിപ്പിച്ചു'. പിറ്റേന്ന് ഡെൽഹിക്കു ള്ള യാത്ര അൽപ്പം മാറ്റി പിടിച്ചാൽ അതു സാധ്യമാകുമെന്നും  പെർമിറ്റ് കൂലിയും ടോൾ കൂലിയും ( ലിസ്റ്റ് നീളുകയും പൊടുന്നനെ, കേട്ടാൽ പെട്ടെന്ന് തിരിയാത്ത നാടൻ ഹിന്ദിയിലേക്ക് തിരിയുകയും ചെയ്താൽ വണ്ടി കാശിന്റെ കണക്ക് ഉടൻ പറയും എന്ന് അനുമാനിക്കാംമാത്രമേ താൻ അതിന് വാങ്ങൂ എന്നും പുള്ളി ഓർമിപ്പിച്ചു . പെട്ടെന്ന് ശബ്ദം മാറിയ അദ്ദേഹം ആഗ്രയിൽ    നിങ്ങൾക്ക് ഒരായിരം ഡ്രൈവർമാരെ കിട്ടും.. ചോട്ടാ ബായിയെ ഒന്നേ കിട്ടൂ... എന്ന് ഗദ്ഗദപെട്ടു. ടെൻത് ഫെയിൽ അല്ലെങ്കിൽ ഞാൻ സാറിന്റെറാപ്പം വന്നേനെ... എന്നു പോലും പറഞ്ഞു
കുംഭമേളയ്ക്ക് ഞാൻ വന്ന് അനിയനെ കാണാതായതും സോപ്പ് പെട്ടിയുടെ അടപ്പു ശേഷിപ്പായി സൂക്ഷിച്ചതും പെട്ടിയുടെ മൂടുമായി കൊച്ചനിയൻ കാത്തിരിക്കുന്നതും ജന്മത്തിൽ സാധ്യതയില്ല. .കഴിഞ്ഞ ജന്മം...


 ശരി കൊച്ചനിയാ നാളെ കാലത്ത് പൊക്കളയാം..

എള്ളിൻ പാടങ്ങളുടെ മഞ്ഞയും ഇടയ്ക്കുള്ള കടും പച്ചയും ഒഴിച്ചാൽ വിണ്ടും വരണ്ടും വഴി നീണ്ടു. പൾസ് പോളിയോ ദിനമായതു കൊണ്ട് മകന് വേണ്ടി വഴിയിൽ എവിടെയെങ്കിലും  ഒരു ബൂത്ത് ഉണ്ടാകുമോ എന്ന പ്രതീക്ഷയിൽ ഉറ്റുനോക്കി. ജനപഥങ്ങളും നഗരങ്ങളും വല്ലപ്പോഴും തെളിഞ്ഞു കണ്ടു. ഉരുളകിഴങ്ങും ഗോതമ്പും മറ്റെന്തെക്കെയോ വിളയുന്ന കടും പച്ച  പാടങ്ങളും കടന്നു ,കദംബവും  കാളിയനും കഥകളായൊഴുകിയ യമുന തെളിഞ്ഞു (തെളിഞ്ഞ് ഒഴുകന്നതിലും കൂടുതൽ അളിഞ്ഞ്ഒഴുകുകയാണ് നദി എന്ന് വണ്ടിയിൽ പലപ്പോഴും ഘ്രാണ ശക്തി ഞങ്ങളെ ഓർമിപിച്ചു കൊണ്ടിരുന്നു)

 .പതിനൊന്നു വയസ്സ് വരെ ഭഗവാൻ ജീവിച്ച ഗോകുലം ആദ്യം കാണാമെന്നു പറഞ്ഞ ഷകീൽ  പാല് പിഴിഞ്ഞരിച്ചു പനീറും പേടയും ഉണ്ടാകുന്ന കടകളോട് ചേർന്ന് ഇടുങ്ങിയ വഴികലിലൊന്നിൽ വണ്ടി നിർത്തിക്രിക്കറ്റ്കണ്ടൊരു പീടികയിൽ ഇരുന്ന ഒരാൾ ഞങ്ങളെ ആദ്യം സ്വീകരിച്ചു ഗോകുല ദർശനത്തിനു സഹായിക്കാൻ അകമ്പടി സേവിച്ചു . വലിയ നിരപലകകൾ  ചേർത്ത വാതിലുകൾ  തുറന്നു ബദ്ധശ്രദ്ധനായി തിളകുന്ന  എണ്ണയിലേക്ക് അനുസാരികൾ തുണിക്കിഴിയിലൂടെ അരിചൊഴിക്കുന്ന പൊതുവേ പരുക്കൻ ഭാവമുള്ള കടക്കാർ ജോലി തുടർന്നു .ഇവിടുന്നു ശുദ്ധമായ പേടയും പനീറും മറ്റും കൊണ്ടുപോയി നിങ്ങളുടെ "മദ്രാസ്ശഹറിൽ "കൊണ്ട് ഫ്രിഡ്ജിൽ വച്ചാൽ എത്ര നാൾ വേണമെങ്കിലും  കേടാവാതിരിക്കും എന്ന് കൂടെ വന്ന  വന്ന ആൾ ഓര്മിപിച്ചു പതിനായിരകണക്കിന് പശുക്കൾ ഉണ്ടവിടെ .ഒന്നിനെയും വില്കാറില്ല. പതിനായിരകണക്കിന് പശുക്കൾ ഉണ്ടവിടെ .ഒന്നിനെയും വില്കാറില്ല...
ഇപ്പോഴും മദ്രാസി ..മദ്രാസ്ഷഹർ എന്നൊക്കെയുള്ള വിളികൾ ഉണ്ടോ എന്ന് ചോദിക്കാൻ മുൻപ് പോയിട്ടില്ലാത്ത ആളായതിനാൽ കഴിഞ്ഞില്ല  ആദ്യം യമുനാതടതിലുള്ള ഒരു വൃക്ഷതിനടുതെക്ക് കൊണ്ടു പോയി.അതിൽ നിറയെ നൂലുകൾ കെട്ടിയിരിക്കുന്നു .തുടർന്ന് കാരഗൃഹതിലെ ഗർഭ ഗൃഹത്തിൽ നിന്ന് കൃഷ്ണനെ യമുനാ നദി കടത്തി കൊണ്ട് വന്നത് ഇതിലെയാണ് എന്ന് പറഞ്ഞു അദേഹം വെളിച്ചം ഒളിച്ചു കളിക്കുന്ന ഒരു ഇടനാഴിയിലൂടെ നയിച്ചു .
പൊടുന്നനെ ഒരറ്റത്ത് ഒരു മുന്നറിയിപ്പും കൂടാതെ പ്രണയ കേളി കലാ വിലാസിതനായി പുല്ലാങ്കുഴൽ ധാരിയായി എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടോ എന്ന് സംശയിക്കുകയും..ഇത് ഫേസ്ബുക്കിൽ ഇടുമ്പോൾ യമുനാ നദിയിൽ ഓളം നിലച്ചു,ഗിരിഗഹ്വരം ,മന്വന്തരങ്ങൾ തുടങ്ങിയ വാക്കുകൾ മതിയാകില്ലല്ലോ എന്ന് വേവലാതിപ്പെടുകയും ചെയ്തുവെങ്കിലും ദൃഡഗാത്രനായ യുവാവ് പുല്ലാങ്കുഴൽ കണക്കു വലിച്ചു നീടിപിടിച്ച ഷോൾ റോഡരികിലുള്ള വെള്ളകെട്ടിൽ ഒന്ന് കുതിർത്തു പിഴിഞ്ഞ് മൂരി നിവർത്തി മഞ്ഞതൂടെ നടന്നു പോതോടെ ആ ലഡ്ഡു പൊട്ടാതെ പൂത്തു പോയി  

തുടർന്ന് പൂജാരിയുടെ അടുത്ത് എത്തി .അദേഹം ഭഗവാന്റെ പാദസ്പർശം ഏറ്റ പ്രതലത്തിൽ സകുടുംബം ഞങ്ങളെ ആസനസ്ഥരാക്കി .മകനെ കൃഷ്ണൻ എന്നും മകളെ യോഗമായ എന്നും വിളിച്ചു .ലക്ഷങ്ങൾ തന്നാൽ പോലും ഭഗവാൻ  കൃഷ്ണന്റെ പാദസ്പർശം ഏറ്റ മണ്ണിൽ നിന്നും ഒരു മണൽത്തരി കിട്ടില്ലെന്നും അപൂർവ ഭാഗ്യസിദ്ധിയാണ് ഇപ്പോൾ കൈവന്നിരിക്കുനത് എന്നും ഓർമ്മിപിച്ചു .
മൂന്നു തരം ഭോഗ് കൾ ഉണ്ടെന്നു പറഞ്ഞപ്പോൾ പൂജയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കിയ ഞാൻ പേഴ്സ് തട്ടിനോക്കി തല്സ്ഥാനതുണ്ട് എന്നുറപിച്ചു. 11 മാസം കൊണ്ട് മായാജാലം കൊണ്ടെന്നപോലെ "മനോകാമന "കൾ പൂവണിയും .ഇത് പോലെ വടക്കേന്ത്യൻ പര്യടത്തിനിടെ ദക്ഷിണ ചോദിച്ചപ്പോൾ പത്തു രൂപ നീട്ടിയ സുഹൃത്തിനെ അനുഗ്രഹികാൻ എന്ന മട്ടിൽ കൈ തലയിൽ വച്ച് വിഗ്രഹത്തിൽ കൊണ്ട് മുട്ടിച്ച കഥ സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട് .അതത്ര സുഖകരം ആയ അനുഭൂതി അല്ല എന്നദേഹം പറഞ്ഞതോർത്തു .നല്ല കായ ബലമുള്ള ബലിഷ്ടനായ പൂജാരി ..

തലേന്നത്തെ പോലെ ചെറിയ വഴിപാടു മതി എന്ന് പറഞ്ഞു കീഴടങ്ങി .ഒരു പൈസയും താൻ വാങ്ങില്ല എന്നും എല്ലാം ട്രസ്റ്റ്നാണ് എന്നും ബിൽ വാങ്ങാൻ മറക്കരുത് എന്നും അദ്ദേഹം ഓർമിപിച്ചു .തുടർന്ന് എല്ലാവരോടും ഉറക്കെ ചിരിക്കുവാൻ പറഞ്ഞു .വഴിപാടു പൂർണ്ണ മനസ്സോടെ സന്തോഷമായി ചെയ്യുന്നതാണ്എന്ന് സ്വയം ഓര്മിപിക്കുവാൻ ആണിത് .ഇത് സ്ഥിരം ആണോ അതോ അങ്ങനെ പറയിപ്പിക്കാൻ പ്രേരകമായ എന്തെങ്കിലും വൈക്ലബ്യച്ഛവി എന്റെ മുഖത്ത് തെളിഞ്ഞതാണോ എന്നറിഞ്ഞു കൂടാ
മൂന്ന് പട്ടു കഷ്ണങ്ങളും പ്രസാദവും ലഭിച്ചു .അതിൽ നിന്ന് നൂലിഴകൾ വരുമ്പോൾ. വരുന്ന വഴി നദീ തടത്തിൽ കണ്ട വൃക്ഷത്തിൽ തൂക്കുന്നത് ആഗ്രഹസഫലീകരണത്തിന് ഉത്തമാണ് എന്ന് കൂട്ടാളി ഓര്മിപിച്ചു .ലൈൻ DIAGRAM വഴിയും ഉദാഹരണങ്ങൾ വഴിയും സ്ക്കൂളുകളിൽ ചെറിയ ക്ലാസ്സിൽ പഠിപിച്ച എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നാണെന്നും ബാഹ്യസ്വത്വത്തിൽ മാത്രമേ അവയ്ക്ക് മാറ്റം ഉള്ളൂ എന്നെനിക്കു നന്നായി ബോധ്യപെട്ടു . ബോധ്യം വന്ന സ്ഥിതിക്ക് പൂതനാമോക്ഷം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് അല്പം പൂജാരിയുടെ അടുത്ത് പോകാതെ നിഷ്ക്രമിച്ചു

ക്രിക്കറ്റ്കണ്ടു   ചായ കുടിച്ചു കടയിൽ ഇരുന്ന ഷകീൽ ഞങ്ങളെ കണ്ടു എണീറ്റു .
തലസ്ഥാനത്തെ വിമാന താവളതെക്ക് തുടർ യാത്ര ,ഇനി മടക്കം .
വൈകീട്ട് വിഹായസ്സിലൂടെ ഗമനം ,പിന്നെ രാത്രി നാട്ടിൽ
ഇയ്യിടെ ഏതോ സിനിമയിൽ കണ്ട മട്ടു നിളാ നദി ,501 സോപ്പ് ...നാട് ,നൊസ്റ്റാള്ജിയ ഓർമ്മകൾ

കാലത്ത് വീണ്ടും  പണിക്കു പോണം ,,

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...