Friday, August 5, 2016

മമ്മൂട്ടി



സ്വർണ്ണക്കട ഘോഷമായ്  തുറക്കാൻ
മമ്മൂട്ടി വരുമെന്നാരോ പറഞ്ഞു
കേട്ടു തീർന്നതില്ലതിന്നു മുമ്പ്
 മമ്മൂട്ടിയെ കാണണമെന്ന്
മകൾ ചിണുങ്ങി


വർണ ബലൂണുകൾ
മാനത്തുയർന്ന് നിറമേകി നിന്നു
ചെണ്ട ,പെരുമ്പറ
ശിങ്കാരിമേളമായ്
കാത്തിരിപ്പോളമായങ്ങു നീണ്ടു
വേലി തകർത്താളു തിങ്ങി നിന്നു


വലിയ ബലൂണൊരു കൂട്ടമായി
കുഞ്ഞു വിരലിൽ ഞാൻ ചരടു കെട്ടി
 കത്തുന്ന വെയിലത്ത് പൂത്ത് നിൽക്കും
ചുവന്ന പ്രകാശ പുഷ്പം കണക്ക്
ചെറുപ്പം ചുമന്ന്   മമ്മൂട്ടിയെത്തി

കൈവീശി രണ്ടു വാക്കുവോതുവാനായ്
പടിയേറി മുന്നോട്ടു പാഞ്ഞു കേറി
മോളേ, നോക്കതാമമ്മൂട്ടിയെന്നു
 ചുമലൊന്നു തോണ്ടി പറഞ്ഞു നോക്കി
അവളാ ബലൂണിൽ മിഴി നട്ടു നിന്നു
 ചാത്തനും വ്യാളിയും മറുതയും ഭീമനും
 വായുവിൽ  ചിരിയുമായി  തിങ്ങിനിന്നു 
മാറ്റി പിടിയെടാ  കാണുവാൻ വയ്യെന്ന്
പുറകിൽ നിന്നാരോ ആർത്തലച്ചു

കൈ വീശി വേദിയിൽ മുദ്ര കാട്ടി
ജനമതു കണ്ടങ്ങാർത്തിരമ്പി
എടുത്തു മാറ്റെടാ എന്നാരോ
ശ്രേഷ്ഠമകാരത്തിൽ കോർത്തു ചൊല്ലി

വിലരൊന്നടർത്തി ഞാൻ ചരട് വിട്ടു
 പട്ടം കണക്കതുയർന്ന് പൊങ്ങി
കണ്ണതിലൊട്ടി മോൾ വിങ്ങി നിന്നു
ഒരു തേങ്ങൽ മെല്ലെ ഉയരാതെ പൊങ്ങി
വിരൽ കോർത്തു ഞങ്ങൾ നടന്നു നീങ്ങി
മെല്ലെ തിരിഞ്ഞു ഞാൻ ഒന്നു കൂടെ
വിരൽ കുത്തി നൃത്ത ചുവടുമായ്
മമ്മൂട്ടി വിസ്മയം തീർത്തിടുന്നു



No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...